മോസ്കോ: റഷ്യയിലെ ക്രിസ്തീയ ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ദാഗേസ്താനിലെ വടക്കന്‍ കാക്കസസ് മേഖലയിലുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുകയായിരന്ന വിശ്വാസികള്‍ക്കുനേരെ 20 വയസ്സുള്ള അക്രമി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പശ്ചിമ ദാഗേസ്താന് ദേവാലയത്തിലെ വൈദികന് റഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താടിക്കാരനായ ഒരാള്‍ അല്ലാഹു അക്ബര്‍ എന്ന് അലറിവിളിച്ച് പള്ളിയിലേക്ക് ഓടിക്കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയേറ്റവരില്‍ നാലു പേര് പള്ളിയില്‍ വെച്ചും അഞ്ചാമത്തെ സ്ത്രീ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്നും വൈദികന് പറഞ്ഞു. കിദേറോ സ്വദേശിയായ ഖാലില്‍ ഖൈലിലോവ് എന്ന 22 കാരനാണ് വെടിയുതിര്‍ത്തതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയതു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. കൊലയാളി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായാണ് ഇന്റര്‍ഫാക്സ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: