മലപ്പുറം: ആറുമാസത്തിനിടെ മലപ്പുറം ജില്ലയില്‍ മയക്കുമരുന്നു കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി കണക്കുകള്‍. നിരോധിത മയക്കുമരുന്നായ എംഡിഎ (മെഥിലൈന്‍ ഡൈയോക്സി ആംഫെറ്റമിന്‍) പിടികൂടിയതടക്കമുള്ള നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആളെക്കൊല്ലികളായ കെറ്റമിനും ബ്രൗണ്‍ഷുഗറും വില്ക്കാനെത്തിയവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരില്‍ ഉന്നത ബന്ധമുള്ളവരും സര്‍ക്കാര്‍ ജീവനക്കാരുമുണ്ടെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
റേവ് പാര്‍ട്ടികള്‍ കൊച്ചിയില്‍ മാത്രമല്ല മലപ്പുറത്തും നടക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘമാണ് മലപ്പുറത്തേക്ക് മയക്കുമരുന്നൊഴുക്കുന്നത്. 12ന് അഞ്ചുകോടി രൂപയുടെ നൈട്രോസണ് ഗുളികളുമായി അഞ്ചുപേര്‍ അരീക്കോട് പിടിയിലായിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴ് കോടിയിലധികം വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ കഴിഞ്ഞ ദിവസം പിടിക്കാനായത്. പിടിയിലായവരില്‍ ഒരാള്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനാണ്. ഇയാളുടെ വിവരങ്ങള്‍ പോലീസ് എന്‍ഐഎക്ക് വിവരങ്ങള്‍ കൈമാറി.
2017ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടൂതല്‍ കഞ്ചാവ് പിടികൂടിയത് മലപ്പുറത്ത് നിന്നാണ്. കഞ്ചാവിനെതിരെ പോലീസും എക്സൈസും പരിശോധന ശക്തമാക്കിയതോടെ മയക്കുമരുന്ന് മാഫിയ ജീവന്‍രക്ഷാ മരുന്നുകള്‍ ലഹരിയാക്കി മാറ്റി രംഗത്തെത്തുകയായിരുന്നു. രണ്ട് മാസത്തിനിടെ ജില്ലയില്‍ പിടികൂടിയ മയക്കുമരുന്നു കേസുകളെല്ലാം പരസ്പരം ബന്ധമുള്ളവയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പോലീസ്. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: