പാനൂര്‍: കൊടി സുനിയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ഇടപ്പെട്ടെന്ന് സൂചന. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ ശിക്ഷിക്കപ്പെട്ട കൊടിസുനി പരോളിലിറങ്ങി ഇക്കഴിഞ്ഞ 7ന് മീത്തലെവയല് ഭാഗത്തു വെച്ച് സിപിഎം പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. സംഘര്‍ഷത്തിനിടയില്‍ കൊടി സുനി തോക്കുകാട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
സിപിഎം പ്രവര്‍ത്തകനായ രമിത്തും സംഘവുമായാണ് കൊടി സുനി ഏറ്റുമുട്ടിയത്. സംഭവത്തിനു ശേഷം കൊടിസുനിക്കെതിരെ പരാതി നല്കാന് രമിത്തും സംഘവും തീരുമാനിച്ചെങ്കിലും ജില്ലാ സെക്രട്ടറി നേരിട്ടെത്തി അനുരഞ്ജനം നടത്തുകയായിരുന്നു. കൊടി സുനിയുടെ പരോളിനെ ബാധിക്കുന്ന വിഷയമായതിനാല്‍ പരാതി നല്‍കരുതെന്നും അത് ജില്ലയിലെ മുഴുവന്‍ ശിക്ഷാതടവുകാരെയും ബാധിക്കുമെന്നും ജില്ലാ സെക്രട്ടറി രമിത്തിനോടും സംഘത്തിനോടും പറഞ്ഞതായും കൊടി സുനിയെ താക്കീതു ചെയ്തതിനു ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: