എടത്വാ: അനധികൃത മത്സ്യബന്ധനം പെരുകിയതോടെ നദീതീരങ്ങളില്‍ മത്സ്യബന്ധനത്തിന് കടുത്ത നിയന്ത്രണം. ഫിഷറീസ് വകുപ്പും പൊതുജനങ്ങളും എതിരായതോടെ നരകയാതനയുമായി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍.
ചക്കുളം, തോട്ടടി പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നരകയാതന അനുഭവിക്കുന്നത്. ധീവര കുടുംബങ്ങളുടെ ഏക വരുമാന മാര്‍ഗ്ഗം അടഞ്ഞതോടെ നിത്യചിലവിന് പോലും ഗതിയില്ലാതെ മുഴുപട്ടിണിയിലേക്ക് എത്തിയ അവസ്ഥയെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു.
മത്സ്യബന്ധനത്തിനായി നദിയിലോ തോടുകളിലോ ഇറങ്ങിയാല്‍ വിഷമോ, നഞ്ചോ കലര്‍ത്തിയുള്ള മത്സ്യബന്ധനം നടത്തുന്നതെന്നാണ് ജനങ്ങളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ മത്സ്യബന്ധനം കര്‍ശനമായി തടയുകയാണ്.
അനധികൃത മത്സ്യബന്ധനം ഉള്‍നാടന്‍ മത്സ്യതൊഴിലാളികളുടെ തലയില്‍ കെട്ടിവെച്ച് മത്സ്യബന്ധനം നടത്തുന്നവരെ കണ്ടെത്താനോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഫിഷറീസ് വകുപ്പിന് കഴിയാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: