ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്ന നിലപാട് പുനപരിശോധിക്കാന്‍ കാനഡയ്ക്ക് മേല്‍ ഇന്ത്യ നടത്തിയ കനത്ത സമ്മര്‍ദ്ദം ഫലം കണ്ടെന്ന് സൂചന. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങുമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ് ട്രുഡേവ് കൂടിക്കാഴ്ച നടത്തിയേക്കും.
നാളെ സുവര്‍ണ്ണ ക്ഷേത്ര ദര്‍ശനത്തിനായി അമൃതസറിലെത്തുന്ന കനേഡിയന്‍ പ്രധാനമന്ത്രിയുമായുള്ള യോഗം മുഖ്യമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ അമരീന്ദര്‍സിങിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി കാനഡ നിഷേധിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി പ്രതിഷേധിച്ചതോടെയാണ് കാനഡ പ്രതിരോധത്തിലായത്. ഖാലിസ്ഥാന്‍ വാദിയായ കനേഡിയന്‍ പ്രതിരോധമന്ത്രി ഹര്‍ജിത് സജ്ജാനെതിരായി പഞ്ചാബ് മുഖ്യമന്ത്രി മുമ്പ് സ്വീകരിച്ച നിലപാടിനും രാഷ്ട്രീയം മാറ്റിനിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വലിയ പിന്തുണ നല്‍കിയിരുന്നു. ഇതിന്റെ പേരിലായിരുന്നു അമരീന്ദറിനെ കാണില്ലെന്ന തീരുമാനം കാനഡ സ്വീകരിച്ചത്.
ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിന് എത്തിയ കനേഡിയന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യ തണുത്ത സ്വീകരണമാണ് നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും കനേഡിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഖാലിസ്ഥാന്‍ നിലപാട് പുനപരിശോധിക്കാന്‍ കാനഡ നിര്‍ബന്ധിതമായത്. ഖാലിസ്ഥാന്‍ അനുകൂലികളായ നാലു പേരെ ജസ്റ്റിസ് ട്രുഡേവിന്റെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തിയതടക്കം ഇന്ത്യയുടെ അതൃപ്തിക്ക് കാരണമായ നിരവധി നടപടികള്‍ കാനഡയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഖാലിസ്ഥാന്‍ ഭീകര സംഘടനകളുടെ സുരക്ഷിത താവളമായി കാനഡ മാറുന്നതിലുള്ള ആശങ്ക ഇന്ത്യ നിരവധിതവണ പ്രകടിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഏഴു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജസ്റ്റിസിന് ട്രുഡേവിനെ സ്വീകരിക്കാനായി കൃഷി സഹമന്ത്രി രാജേന്ദ്രസിങ് ഷെഖാവത്തിനെയാണ് കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളത്തിലേക്ക് അയച്ചത്. വിവിധ ലോകനേതാക്കളെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മനപ്പൂര്‍വ്വമാണ് ഖാലിസ്ഥാന്‍ അനുകൂല നിലപാടുള്ള കനേഡിയന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്താതിരുന്നതെന്നാണ് കനേഡിയന്‍ പത്രങ്ങളുടെ ആരോപണം.
ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിന് പോയ ജസ്റ്റിസ് ട്രുഡേവിനെ സ്വീകരിക്കുന്നതില്‍ നിന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിട്ടുനിന്നിരുന്നു. ഏറ്റവും റാങ്ക് കുറഞ്ഞ ജില്ലാ കളക്ടറെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുപി സര്‍ക്കാര്‍ നിയോഗിച്ചത്. ഇന്നലെ അഹമ്മദാബാദിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രിക്ക് സമാന സ്വീകരണം മാത്രമാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഖാലിസ്ഥാന്‍ വിഷയത്തില്‍ നിലപാട് പുനപരിശോധിക്കാന്‍ കാനഡ തയ്യാറായത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ആശങ്കകള്‍ കൂടി കണക്കിലെടുത്തുള്ള നിലപാട് സ്വീകരിക്കാമെന്ന അനൗദ്യോഗിക ധാരണയില്‍ കാനഡ എത്തിയിട്ടുണ്ട്.
പ്രതിരോധം- ഭീകരവാദ വിരുദ്ധ സഹകരണം എന്നീ വിഷയങ്ങളില്‍ യോജിച്ച് മുന്നോട്ടു പോകാന്‍ ഇന്ത്യ-കാനഡ ദേശീയ സുരക്ഷാ ഉപദേശകര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. 23ന് ദല്‍ഹിയില്‍ നടക്കുന്ന ജസ്റ്റിന് ട്രുഡേവ്-മോദി കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങളില്‍ കാനഡ നിലപാട് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: