ആലപ്പുഴ: ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി മന്ത്രി ജി.സുധാകരന് 20ന് വൈകിട്ട് അഞ്ചിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തര യോഗം വിളിച്ചു. ഈ വര്‍ഷം മെയ് മാസംബൈപ്പാസിന്റെ പണി പൂര്‍ത്തീകരിക്കും എന്നാണ് കരാറുകാര്‍ കഴിഞ്ഞ യോഗത്തില്‍ ഉറപ്പ് നല്‍കിയത്. ഇപ്പോഴുള്ള രീതിയില്‍ പണി തുടര്‍ന്നാല്‍ അത് ഉണ്ടാകില്ല എന്ന് മനസ്സിലാക്കിയതിനാല്‍ ആണ് മന്ത്രി ഇടപെട്ട് നേരിട്ട് യോഗം വിളിച്ച് ചേര്‍ത്തത്. സംസ്ഥാന സര്‍ക്കാര്‍ പണം കൊടുക്കാനുണ്ട് എന്ന് തെറ്റായ വാര്‍ത്തകള്‍ നല്‍കിയും കേന്ദ്ര സര്‍ക്കാരിന് കള്ളപ്പരാതി നല്‍കിയും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കരാറുകാര്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: