തൃശൂര്‍: ഹിന്ദു ദേവീദേവന്മാരെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പതിനാറ് വയസു മുതല്‍ താന്‍ നിരീശ്വരവാദിയാണെന്നും ഹിന്ദുവായി ജനിച്ചതിനാലാണ് താന്‍ ഹിന്ദുമതത്തെ കുറ്റം പറയുന്നതെന്നും കുരീപ്പുഴ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. തന്റെ പ്രസംഗം ഒരു തടസവും കൂടാതെ നടന്നു. തിരികെ പോരാന്‍ കാറില്‍ കയറിയപ്പോഴാണ് ചിലര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയത്. ഈശ്വര പ്രാര്‍ത്ഥനാ സമയത്ത് വര്‍ഷങ്ങളായി താന്‍ എഴുന്നേറ്റു നില്‍ക്കാറില്ല. എഴുന്നേല്‍ക്കുന്നവരെ കുറ്റം പറഞ്ഞിട്ടുമില്ല. ആരോടും പ്രാര്‍ത്ഥിക്കരുതെന്നും താന്‍ പറയാറില്ല. ഓരോരുത്തര്‍ക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്.
എന്നെ എന്റെ സ്വാതന്ത്ര്യത്തിന് വിടണം. താന്‍ ചെറിയ മനുഷ്യനാണ്. എനിക്കറിയാവുന്ന കാര്യങ്ങളെ എഴുതാനാകു, കുരീപ്പുഴ പറഞ്ഞു. കൈയേറ്റം ചെയ്തെന്ന വാദവും കുരീപ്പുഴ ആവര്‍ത്തിച്ചില്ല. മുന്‍ എംഎല്‍എ ബാബു എം. പാലിശേരി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. കവി ഡോ.സി. രാവുണ്ണി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: