മഹാഭാരത കാലഘട്ടത്തിനുശേഷം ഭൂമിശാസ്ത്രപരമായി ഭാരതത്തെ രണ്ടായി വിശേഷിപ്പിച്ചിരുന്നു. സ്കന്ദ പുരാണത്തില്‍ ഇതു പ്രതിപാദിച്ചിട്ടുണ്ട്. വിന്ധ്യാപര്‍വ്വതനിരയ്ക്ക് വടക്കുള്ള പ്രദേശം ഗൗഢദേശമെന്നും, തെക്കുള്ള പ്രദേശം ദ്രാവിഡ ദേശമെന്നുമാണ് ആ വിശേഷണം. ധാരാളം പര്‍വ്വതങ്ങളുള്ള പ്രദേശം, സമുദ്രത്താല്‍ ചുറ്റപ്പെട്ടുള്ള പ്രദേശം എന്നതിനാലാണ് യഥാക്രമം ഗൗഢദേശമെന്നും, ദ്രാവിഡ ദേശമെന്നുള്ള നാമങ്ങള്‍ നല്കുവാനുള്ള കാരണം.
ദ്രാവിഡ ദേശമെന്നാല്‍ ഇന്നു നമ്മള് അറിയുന്ന സംസ്ഥാനങ്ങള്‍ മാത്രമായിരുന്നില്ല. ഗോവയും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍, ഭാരതത്തെ ഭരിച്ചിരുന്നത് ഭാരതത്തിനുവെളിയില്‍ നിന്നുവന്നിട്ടുള്ള സംസ്കൃതഭാഷ സ്വായത്തമാക്കിയ ആര്യന്മാര് ആണെന്നും, അക്കാരണത്താല്‍ വിദേശീയരായ തങ്ങള്‍ക്കും ഭാരതത്തെ ഭരിക്കാന്‍ അവകാശമുണ്ടെന്നും ഭാരതീയരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യൂറോപ്യന്‍ രാഷ്ട്രങ്ങളുണ്ട്. ബ്രിട്ടീഷുകാരുടെ തിരക്കഥയായിരുന്നു ആര്യ- ദ്രാവിഡ ജനവിഭാഗങ്ങള്‍ എന്നത്. തമിഴ്ഭാഷയും തമിഴരുടെ സംസ്കാരവും ആര്യന്മാരുടെതില്‍നിന്ന് ഉന്നതമാണെന്നു സ്ഥാപിക്കുവാനായിട്ടാണ് ദ്രാവിഡകഴകം എന്നും പിന്നീട് ദ്രാവിഡ മുന്നേറ്റകഴകമെന്നും പേരിട്ട് ആരംഭിച്ച് തമിഴ്നാട്ടിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍. വിദ്യാഭ്യാസത്തില്‍ പിന്നാക്കമായ സാധാരണക്കാരായ തമിഴരെ ദ്രാവിഡചിന്തയിലേക്ക് ആകര്‍ഷിക്കാന്‍ തമിഴ്ചലച്ചിത്ര മേഖലയുമായി ബന്ധമുള്ളവരെ ഈ പാര്‍ട്ടികള്‍ വിനിയോഗിച്ചു. മു.കരുണാനിധി, എം.ജി.രാമചന്ദ്രന്, ജെ.ജയലളിത എന്നിവര്‍ തമിഴ്നാടു മുഖ്യമന്ത്രിമാരായത് അങ്ങനെയാണ്.
ഇന്ന്, സാധാരണക്കാരായ തമിഴ് ജനതയിലും ഭാരതസംസ്കാരം ഒന്നാണ്, രണ്ടല്ലായെന്ന ചിന്ത ഉടലെടുക്കുകയും, അത് ദൃഢമാകുകയും ചെയ്യുന്നുവെന്നതറിയാതെയാണ്, ദ്രാവിഡമെന്ന പേര് ദുര്‍വിനിയോഗം ചെയ്ത് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയാകണമെന്ന അത്യാഗ്രഹവുമായി ചലച്ചിത്ര അഭിനേതാവ് കമല്‍ ഹാസന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഒരു തമിഴ് മാസികയിലെ തന്റെ പ്രതിവാര കോളത്തിലൂടെയാണ്, ദ്രാവിഡ മുഖ്യമന്ത്രിമാര്‍ ഒന്നിക്കണമെന്നും ദ്രാവിഡവാദം ഉയര്‍ത്തിയുള്ള രാഷ്ട്രീയമാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അഭിനേതാവ് അറിയിച്ചിരിക്കുന്നത്.
ദ്രാവിഡ സംസ്കാരം ദക്ഷിണഭാരതത്തിലേതാണ് എന്നുപറയുന്ന കമല്‍ ഹാസന് പണ്ട് ‘ഏക് ദൂജെ കേലിയേ’ എന്ന ഹിന്ദി ചലച്ചിത്രത്തില്‍ നായകനായി അഭിനയിച്ചിരുന്നു. താന്‍ ഹിന്ദി (ആര്യ) ഭാഷാ വിരോധിയല്ലെന്നും അക്കാരണത്താലാണ് ഹിന്ദി ഭാഷാ സ്വായത്തകമാക്കിയതെന്നും അഭിമാനിച്ചിരുന്നു. ഇത് ഇരട്ടത്താപ്പാണ്. തന്റെ ചലച്ചിത്രാഭിനയത്തെ ഇനി ജനങ്ങള്‍ സ്വീകരിക്കുകയില്ലായെന്നു മനസ്സിലാക്കിക്കൊണ്ടാണ്, ആര്യ-ദ്രാവിഡ വിഭജന ആശയം ദുരുപയോഗം ചെയ്ത് കമല്ഹാസന് ഇറങ്ങിയിരിക്കുന്നത്, മുഖ്യമന്ത്രിയാകണമെന്ന അത്യാഗ്രവുമായി.
വാ.ലക്ഷ്മണപ്രഭു
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: