ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുസാഫര്‍നഗറില്‍ പറഞ്ഞത് താഴെ വിവരിക്കും പ്രകാരമാണ്. അതിനെ ഓരോരുത്തരും അവരവരുടെ താത്പര്യത്തിന് അനുസരിച്ച് മാറ്റുന്നത് ശരിയല്ല.
”ഒരു സാഹചര്യം വരുമ്പോള്‍, ഭരണഘടന അനുവദിക്കുകയാണെങ്കില്‍, സാധാരണ പൊതുജനത്തെ യുദ്ധസജ്ജരാക്കുവാന് ആര്‍മി ആറു മാസമെടുക്കും. എന്നാല്‍, സംഘപ്രവര്‍ത്തകരുടെ ചിട്ടയായ ജീവിത ശൈലി കാരണം മൂന്നു ദിവസത്തെ ആവശ്യമേ വരുകയുള്ളൂ.” ഇതിനെ തോന്നിയ രീതിയില്‍ മാറ്റിയെടുത്ത് വ്യാഖ്യാനിക്കുന്നവര്‍ക്ക് പല ഉദ്ദേശ്യവും ഉണ്ട്.
ചൈനാ സ്നേഹം മനസ്സിലുള്ളവര്‍ നാട്ടിലുള്ളപ്പോള്‍ ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി. പട്ടാളത്തെ അപമാനിച്ചു എന്ന മുഖ്യമന്ത്രി പിണറായിയുടെ പോസ്റ്റ് കണ്ടപ്പോള്‍ സഹതാപം തോന്നി. ഭാഷ മനസ്സിലാവാഞ്ഞിട്ടാണോ, അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണോ അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സൈന്യത്തെ നിരന്തരം അപമാനിക്കുന്നവര്‍ സൈന്യത്തെ സ്നേഹിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതവും തോന്നി. പണ്ട് ചില കമ്മ്യൂണിസ്റ്റുകള്‍ തങ്ങള്‍ ചൈനയുടെ ചാരന്മാരല്ലെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ജയിലില്‍ കിടന്ന് യുദ്ധഫണ്ടിലേക്ക് സംഭാവന നല്‍കുകയും, രക്തദാനം നടത്തുകയും ചെയ്തു. ഇതിനു ശ്രമിച്ച വി.എസ്. അച്യുതാനന്ദനെപ്പോലുള്ളവരെ ‘വഞ്ചകര്‍’ എന്ന് മുദ്ര കുത്തി അച്ചടക്ക നടപടി എടുത്തു. കേന്ദ്ര കമ്മിറ്റിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. വഞ്ചന കാണിച്ചത് ചൈനയോടായിരുന്നു. അതാണ് കാരണം. കൂടുതല്‍ അറിയാന്‍ എം.വി. രാഘവന്റെ ആത്മകഥ വായിച്ചാല്‍ മതിയാവും. ഇതൊന്നും ആരും മറന്നിട്ടില്ല.
എല്ലാ വിഷമ സന്ധികളിലും രാജ്യത്തിന് കൈത്താങ്ങായി നിന്നിട്ടുള്ള സംഘടനയാണ് ആര്‍എസ്എസ്. രാജ്യം അഭിമുഖീകരിച്ച നാല് യുദ്ധങ്ങളിലും ആര്‍എസ്എസ് ചെയ്ത സേവനം അറിയാന്‍ ചരിത്രം അന്വേഷിച്ചാല്‍ മതിയാവും. പക്ഷേ അന്വേഷിച്ചാല്‍ പല സത്യങ്ങളും വെളിപ്പെടും. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ അത് സൗകാര്യപൂര്‍വ്വം ഒളിക്കും. രാജ്യത്തിനൊരു പ്രശ്നം വന്നാലെങ്കിലും നെറികെട്ട രാഷ്ട്രീയം കളിക്കാതെ ഒന്നായി നില്ക്കാന് കേരള സര്‍ക്കാര്‍ ശ്രമിക്കുക. ദേശസുരക്ഷ സംബന്ധിച്ച ആര്‍എസ്എസ് നിലപാട് സ്വാഗതം ചെയ്യുകയാണ് ആദ്യം വേണ്ടത്.
വിഷ്ണു ഇടവെട്ടി,
തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: