ന്യൂദല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പിൽ അറസ്റ്റിലായ റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയുടെ വസതിയിൽ സിബിഐ റെയ്ഡ് നടക്കുന്നു. കോത്താരിയുടെ ‘സന്തുഷ്ടി’ എന്ന പേരുള്ള വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വസതിയിലുള്ളവരെയും ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ രാവിലെ ആരംഭിച്ച സിബിഐ റെയ്ഡാണ് ഇന്നും നടക്കുന്നത്. തന്റെ കമ്പനിയായ റോട്ടോമാക് ഗ്ലോബലിന്റെ വികസനത്തിനായി ഏഴ് ബാങ്കുകളിൽ നിന്ന് 3695 കോടി രൂപ കോത്താരി വായ്പ എടുത്തിട്ടുണ്ടന്നത് സിബിഐ കണ്ടെത്തിയിരുന്നു.
അഞ്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നാണ് വിക്രം കോത്താരി ലോണ്‍ എടുത്തിരിയ്ക്കുന്നത്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് കോത്താരിയ്ക്ക് വായ്പ നല്കാന് വേണ്ടി അവരുടെ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്തിട്ടുള്ളതായും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: