അഞ്ചല്‍: കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ജമ്മുകാശ്മീരിലെ ജിഹാദി ഭീകരുടെ സ്വരമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്.
കടയ്ക്കലില്‍ സിപിഎം ക്രിമിനലുകള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ രവീന്ദ്രനാഥിന്റെ ബലിദാന ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ചൈനയ്ക്ക് വേണ്ടിയും ജിഹാദി ഭീകരര്‍ പാക്കിസ്ഥാനു വേണ്ടിയും വാദിക്കുന്നു. ജമ്മുകാശ്മീരിലെ ജിഹാദി ഭീകരരാണ് മുന്‍പ് പട്ടാളത്തിനെതിരെ നിലപാടെടുത്തിരുന്നതെങ്കില്‍ ഇന്ന് കോടിയേരി ബാലകൃഷ്ണന് പറയുന്നു കേരളത്തിലും പട്ടാളഭരണം വരുമെന്നും വന്നാല്‍ പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും. കമ്മ്യൂണിസ്റ്റ് ഭരണങ്ങള്‍ ലോകമെമ്പാടും തകര്‍ന്നത് സ്വജനപക്ഷപാതവും അഴിമതിയും അക്രമവും മൂലമാണ്. സമാനതകളില്ലാത്ത ക്രൂരതയാണ് കേരളത്തില്‍ സിപിഎം നടത്തുന്നത്. എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി യോഗത്തില്‍ പറഞ്ഞത് പശ്ചിമ ബംഗാള്‍ കേരളത്തിലും ആവര്‍ത്തിക്കുമെന്നാണ്. ത്രിപുരയിലെ തെരഞ്ഞെടുപ്പു ഫലം സിപിഎമ്മിന് താക്കീതാകും. ത്രിപുരയും കേരളവും പശ്ചിമബംഗാളിന്റെ വഴിയെയാണെന്നും കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ സിപിഎം നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് ക്രൂരമായി കൊന്നുതള്ളിയത്. സംഘടനാസ്വാതന്ത്രം അനുവദിക്കാതെ പാര്‍ട്ടിഗ്രാമങ്ങള്‍ സൃഷ്ടിച്ച് ഭീകരത വളര്‍ത്തുകയാണ് അവര്‍. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. ചടയമംഗലം മണ്ഡലം പ്രസിഡന്റ് പുത്തയം ബിജു അദ്ധ്യക്ഷനായിരുന്നു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.പ്രതാപന്,ബിജെപി ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, ജില്ലാജനറല്‍സെക്രട്ടറി ജി.ഗോപകുമാര്‍, ബി.വിജയമോഹന്, എസ്.വിജയന്, കടയ്ക്കല്‍ അജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: