പത്തനാപുരം: സാംസ്ക്കാരങ്ങളെയും വിശ്വാസങ്ങളെയും വികൃതമാക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം അപകടകരമാണന്ന് തപസ്യ പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ എം.എ. കബീര്‍. തപസ്യ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുളള സാംസ്കാരിക വിളംബരയാത്രയ്ക്ക് പത്തനാപുരത്ത് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ വളച്ചൊടിച്ചും സദാചാര മൂല്യങ്ങളെ അവഹേളിച്ചും പ്രശ്സ്തി നേടാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തി വരുന്നതെന്ന് വിളമ്പര ജാഥ ഉദ്ഘാടനം ചെയ്ത തപസ്യ ജില്ലാ ഉപാധ്യക്ഷന്‍ എ.ജി. പ്രേംചന്ദ് പറഞ്ഞു. തലവൂര്‍ രണ്ടാലംമൂട്ടില് നിന്നും ആരംഭിച്ച വിളംബരയാത്ര പനംമ്പറ്റ, അലിമുക്ക്, പുന്നല, പത്തനാപുരം, കടുവാത്തോട്, മെതുകുമ്മേല്‍ തുടങ്ങി മലയോര മേഖലയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് വൈകിട്ട് പട്ടാഴിയില്‍ സമാപിച്ചു. മേഖലാ സംഘടന സെക്രട്ടറി സുരാജ്, വി.അജിത്ത് കുമാര്‍, ശ്രീജിത്ത്, വിനോദ് കുമാര്‍, ജി.രാജഗോപാല്‍, പി.രാമക്യഷ്ണന്‍, സുജികവലയില്, മോഹനന് കവലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇന്ന് വൈകിട്ട് 5ന് ചിന്നക്കടയില്‍ സമാപനയോഗം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: