മുംബൈ: മുംബൈ സ്വദേശിയായ അമോൾ മാട്ടുപാവിൽ നിർമ്മിച്ച ആദ്യവിമാനത്തിന് യഥാർത്ഥ അംഗീകാരം. ഇനി അമോൾ വിമാനം നിർമ്മിക്കുക മഹാരാഷ്ട്ര സർക്കാരിനു വേണ്ടിയായിരിക്കും. അമോലിന്റെ കമ്പനിയായ തേര്‍സ്റ്റ് എയര്‍ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ആറു സീറ്റ് വിമാനം വ്യോമയാന വിഭാഗം അംഗീകരിച്ചതോടെയാണ് 35000 കോടി രൂപയുടെ കരാറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒപ്പു വെച്ചത്.
ഇതിനു പുറമെ മഹാരാഷ്ട്ര ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ് അമോളിന്റെ കമ്പനിക്കായി 157 ഏക്കര്‍ സ്ഥലവും അനുവദിക്കും. ആറ് വർഷം കൊണ്ടാണ് അമോൾ യാദവ് തന്റെ വിമാനം നിർമ്മിച്ചത്. ഇതിനായി തന്റെ വീട് വില്‍ക്കുകയും നാല് കോടിയിലധികം ചിലവഴിക്കുകയും ചെയ്യ്തു.
റിട്ടയര്‍ഡ് എയര്‍ മാര്‍ഷല്‍ മുരളി സുന്ദരത്തിന്റെ മാര്‍ഗ നിര്‍ദേശത്തിലാണ് അമോൾ വിമാനം നിർമ്മിച്ചത്. വിമാനത്തിന് 10.8 അടിയാണ് ഉയരം, പൂര്‍ണമായും അലുമിനിയത്തിലാണ് വിമാനം നിർമ്മിച്ചത്. തുടർന്ന് 2016ലെ മേക്ക് ഇന്‍ ഇന്ത്യയില്‍ വിമാനം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാൽ സർക്കാരിൽ നിന്നും പറക്കലിനായി അനുവാദം ലഭിക്കാൻ ഏറെ നാൾ വേണ്ടി വന്നു. ഒടുവില്‍ 2017 നവംബറിലാണ് വിമാനം രജിസ്റ്റര്‍ ചെയ്തത്.
ഇപ്പോൾ ഇങ്ങനെയൊരു പദ്ധതി അനുവദിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അമോള്‍ യാദവ് പറഞ്ഞു. പദ്ധതി അനുവദിച്ചതിൽ പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും നന്ദി പറയുന്നു. പൂർണ്ണ ഉത്തരവാദിത്തത്തോടെ പദ്ധതി പൂർത്തികരിക്കുമെന്നും അമോൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: