മാഹി: മാഹിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയത്തിമിരം ബാധിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് നിര്‍ത്തലാക്കിയില്ലെങ്കില്‍ ബിജെപിക്ക് മുന്നിട്ടിറങ്ങേണ്ടി വരുമെന്നും ഭരണപക്ഷ പിന്തുണയുണ്ടെന്ന് കരുതി യൂണിയന് നേതാക്കള്‍ മയ്യഴിയുടെ ഭരണം കയ്യിലെടുക്കുന്നതിനെ ശക്തമായി നേരിടുമെന്നും ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം വിജയന് പൂച്ചച്ചേരി അഭിപ്രായപ്പെട്ടു. അങ്ക വളപ്പില്‍ സി.എച്ച് കുമാരന് അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക ചികിത്സ നല്കുന്നതില് വീഴ്ച്ച വരുത്തിയ മാഹിയിലെ ഗവ: ആശുപത്രിയിലെ ഡോക്റ്ററുമായി ഉണ്ടായ നിസ്സാര വാക്ക് തര്‍ക്കത്തിന്റെ പേരില്‍ ശവസംസ്കാര ക്രിയ പോലും ചെയ്യാന്‍ അനുവദിക്കാതെ മൃതദേഹത്തെ അപമാനിക്കുന്ന തരത്തില്‍ അന്തരിച്ച കുമാരന്റെ മകളുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. തലേന്ന് പരാതിയില്ലെന്ന ഡോക്റ്ററുടെ സമ്മതത്തില്‍ വിട്ടയച്ച മരുമകന് ദിനേശനെ ഗവ: ജീവനക്കാരുടെ ഇടതും വലതും യൂണിയന് നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ മരണവീട്ടില്‍ നിന്നും വിളിച്ചിറക്കി വഞ്ചനയിലൂടെ അറസ്റ്റ് ചെയ്തത് ദിനേശന് ആര്‍എസ്എസുകാരനാണ് എന്ന ഒറ്റക്കാരണത്താലാണ്. മാഹി പോലീസ് സൂപ്രണ്ട് നേരിട്ട് നടത്തിയ അറസ്റ്റ് യൂണിയന് നേതാക്കളാണ് മയ്യഴി ഭരിക്കന്നത് എന്നതിന് തെളിവാണ്.
മാഹി ഗവ: ആശുപത്രിയിലെ കൊള്ളരുതായ്മകള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ബിജെപി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി രാജിവെച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം. സര്‍ക്കാര്‍ ജോലിയും രാഷ്ട്രീയ പ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോവുന്ന ഇന്നത്തെ അവസ്ഥ തുടരുകയാണെങ്കില്‍ ബിജെപി ശക്തമായി നേരിടുമെന്ന് യോഗത്തില്‍ സംസാരിച്ച മാഹി മണ്ഡലം പ്രസിഡണ്ട് സത്യന് കുനിയില്‍ താക്കീത് നല്കി. അന്തരിച്ച സി.എച്ച് കുമാരന് ബിജെപി നേതാക്കള്‍ ആദരാജ്ഞലിയര്‍പ്പിച്ചു.
സത്യന് കുനിയില്‍ അദ്യക്ഷം വഹിച്ചു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ സി.സി.രതീഷ്, വിജയന് പൂവ്വച്ചേരി, പി.ടി.ദേവരാജന്‍, രതീഷ് പന്തക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: