കോട്ടയം: സ്വകാര്യ ബസ് സമരം നടന്ന ദിവസങ്ങളില്‍ ജില്ലയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനം.
കോട്ടയം ഡിപ്പോയില്‍ മുന്നു ദിവസങ്ങളില്‍ 16 ലക്ഷത്തിന്റെ അധിക വരുമാനം ലഭിച്ചു. 17ന് 14 ലക്ഷം, 18ന് 16 ലക്ഷം, 19ന് 17 ലക്ഷം എന്നിങ്ങനെയാണ് വരുമാനം. ഡിപ്പോയില്‍ നിന്ന് 86 സര്‍വ്വീസാണ് സാധാരണ നടക്കുന്നത്. സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് 102 സര്‍വ്വീസാണ് നടത്തിയത്.
ചങ്ങനാശ്ശേരി ഡിപ്പോയില്‍ സാധാരണ ദിവസങ്ങളില്‍ 65 സര്‍വ്വീസുകളാണുള്ളത്. 17 മുതല്‍ 19 വരെ തീയതികളില്‍ 15 അധിക സര്‍വ്വീസുകള്‍ കൂടി നടത്തി. ശനി 8.22, ഞായര്‍ 6.62, തിങ്കള്‍ 8.97 എന്നിങ്ങനെയാണ് വരുമാനം. സ്വകാര്യ ബസുകള്‍ കൂടുതലായി സര്‍വ്വീസ് നടത്തുന്ന മണിമല, കറുകച്ചാല്‍, പായിപ്പാട്, കുന്നന്താനം, പൊന്‍കുന്നം, ഞാലിയാകുഴി, വടക്കേക്കര എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വ്വീസുകള്‍ നടത്തിയതാണ് ഡിപ്പോയ്ക്ക് മികച്ച വരുമാനം ലഭിക്കാന്‍ ഇടയാക്കിയത്. പാലാ ഡിപ്പോയ്ക്കും ലഭിച്ചു റെക്കോര്‍ഡ് വരുമാനം. സമരദിവസങ്ങളിലെ ആകെ വരുമാനം 58 ലക്ഷമായിരുന്നു. വെള്ളി 13 ലക്ഷം, ശനി 15.50, ഞായര്‍ 12.75, തിങ്കള്‍ 16.81 എന്നിങ്ങനെയായിരുന്നു വരുമാനം. സാധാരണ ദിവസങ്ങളിലെ വരുമാനത്തില്‍ നിന്ന് വ്യത്യസ്തമായി തിങ്കളാഴ്ച ഏഴ് ലക്ഷത്തിന്റെ വര്‍ദ്ധനവാണ് ഡിപ്പോ നേടിയത്.
സമരം നടന്ന ദിവസങ്ങള്‍ മൂന്ന് അധികസര്‍വ്വീസുകള്‍ നടത്തി. 16 മുതല്‍ 19 വരെ ദിവസങ്ങളില്‍ ഈരാറ്റുപേട്ട ഡിപ്പോയുടെ വരുമാനം 32 ലക്ഷം. ആകെയുള്ള 56 സര്‍വ്വീസുകളില്‍ നിന്നാണ് ഈ നേട്ടം. വെള്ളി 7.81, ശനി 8.37, ഞായര്‍ 6.64, തിങ്കള്‍ 9.21 എന്നിങ്ങനെയായിരുന്നു വരുമാനം. 39 സര്‍വ്വീസുകളാണ് സമരം നടന്ന ദിവസങ്ങളലില്‍ പൊന്‍കുന്നം ഡിപ്പോയില്‍ ഉണ്ടായിരുന്നത്. 23.68 ലക്ഷത്തിന്റെ വരുമാനം നേടാന്‍ ഡിപ്പോയ്ക്കായി. വെള്ളി 5.11, ശനി 6.22, ഞായര്‍ 5.5, തിങ്കള്‍ 6.85 എന്നിങ്ങനെയായിരുന്നു വരുമാനം.
സ്വകാര്യ ബസ് സമരദിവസങ്ങളിലെ എരുമേലി ഡിപ്പോയിലെ ആകെ വരുമാനം 16,25,714 ആണ്. 31 സര്‍വ്വീസുകളില്‍ നിന്നാണ് ഈ നേട്ടം. വെള്ളി 3.82, ശനി 4.28, ഞായര്‍ 3.40, തിങ്കള്‍ 4.74 എന്നതാണ് ദിവസ വരുമാനം.
ജില്ലയിലെ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസിക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചത് ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: