മുംബൈ: ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാതെയും ഇന്ത്യയെ പിന്താങ്ങിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. മുംബൈയിലെ സ്വകാര്യ ചടങ്ങിലാണ് ജസ്റ്റിന് ട്രൂഡോ ഐക്യഭാരതത്തെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയത്.
എന്നാല്‍ കാനഡയും താനും നേരത്തെ ഉണ്ടായിരുന്ന നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതായും പറഞ്ഞു. എന്നാല്‍ ഏതു കാര്യത്തിലെ നിലപാടാണ് എന്ന് ജസ്റ്റിന് ട്രൂഡോ വ്യക്തമാക്കിയില്ല. കാനഡ ഇന്ത്യയുടെ വൈവിദ്ധ്യത്തിലുള്ള ബലത്തെ മനസിലാക്കുന്നു. ഇത്തരത്തിലുള്ള വിശാലമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എന്നും കാനഡയ്ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നും ട്രൂഡോ പറഞ്ഞു.
ഏഴു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്താതിരുന്നത് അന്തര്‍ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയായിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജും വെല്‍കം ട്വീറ്റുപോലും ചെയ്തിരുന്നില്ല. അതിനിടെ, ഇന്ന് അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കുന്ന ട്രൂഡോയെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നേരില്‍കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: