ന്യൂദല്‍ഹി: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യത്തിന് (ചന്ദ്രയാന്‍ 2) ഇന്റര്‍സ്റ്റെല്ലാര്‍ എന്ന പ്രശസ്ത ഹോളിവുഡ് ചിത്രത്തിനു വന്നതിനേക്കാള്‍ കുറഞ്ഞ ചെലവ്. ചിത്രത്തിന് 1,062 കോടി രൂപയാണ് വേണ്ടിവന്നത്. ചന്ദ്രയാന്‍ രണ്ടിന് വെറും 800 കോടി രൂപയും. ചന്ദ്രയാന്‍ ഒന്നിന് 470 കോടി രൂപയായിരുന്നു ചെലവ്. ഗ്രാവിറ്റിയെന്ന ഹോളിവുഡ് സിനിമയേക്കാള്‍ (644 കോടി) ചെലവ് കുറവായിരുന്നു.
ചന്ദ്രയാന്‍ രണ്ടില്‍ ഐഎസ്ആര്‍ഒ അയയ്ക്കുന്ന റോവര്‍( ചാന്ദ്രപ്രതലത്തില്‍ സഞ്ചരിക്കുന്ന ചെറുവാഹനം) രണ്ടാഴ്ച ചന്ദ്രനിലുണ്ടാകും. ഏപ്രിലിലാകും വിക്ഷേപണം. ചന്ദ്രന്റെ വളരെ മൃദുവായ ധ്രുവപ്രദേശത്തായിരിക്കും ചന്ദ്രയാന്‍ ഇറങ്ങുക. ഏപ്രിലില്‍ സാധിച്ചില്ലെങ്കില്‍ നവംബറിലായിരിക്കും വിക്ഷേപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: