കാണ്‍പൂര്‍: 3,695 കോടിയുടെ വായ്പ്പാത്തട്ടിപ്പുകേസില് കുടുങ്ങിയ റോട്ടോമാക് പെന്‍സ് ഉടമ വിക്രം കോത്താരി കളംമാറ്റി ചവിട്ടാന്‍ മിടുക്കനാണ്. അസാധാരണമായ ഈ വഴക്കമാണ് ഇയാളെ ഇവിടെ വരെ എത്തിച്ചതും.
പാന്പരാഗിലൂടെ പ്രശസ്തനായ മന്‍സുഖ് ഭായ് കോത്താരിയെന്ന ബിസിനസുകാരന്റെ മകനാണ് വിക്രം. 1973ല്‍ പിതാവിനൊപ്പം പാന്‍പരാഗ് ബിസിനസ്. 92ലാണ് വിക്രം റോട്ടോമാക് പെന്‍സ് ലിമിറ്റഡ് സ്ഥാപിച്ചത്. കുറഞ്ഞ വിലയ്ക്ക് ബോള്‍ പെന്നും മറ്റു സ്റ്റേഷനറി സാമഗ്രികളും നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. റോട്ടോമാക് വന്‍ വിജയമായി, ലിഖ്തേ ലിഖ്തേ ലവ് ഹോ ഗയാ എന്നായിരുന്നു രവീണ ഠാണ്ഡന്‍ അഭിനയിച്ച പേനയുടെ പരസ്യവാചകം.
1999ല്‍ മന്‍സുഖ് ഭായിയുടെ മക്കള്‍ വിക്രമും ദീപകും വേര് പിരിഞ്ഞു. വിക്രം പാന്പരാഗിലെ ഓഹരികള്‍ സഹോദരന് വിറ്റ ശേഷം പാന്‍പരാഗില്‍ നിന്ന് രാജിവച്ചു. പിന്നെ പേന മാത്രമായി. പക്ഷെ അധികം വൈകാതെ വെറും അഞ്ചു രൂപയുടെ പേനകള്‍ വിപണിയില്‍ കുമിഞ്ഞതോടെ റോട്ടോമാകിന്റെ പ്രതാപം അസ്തമിച്ചു. വിപണിയയില്‍ തിരിച്ചടിയായി.
റോട്ടോമാക് പെന്‍സ് വെള്ളത്തിലായതോടെ കമ്പനി റോട്ടോമാക് ഗ്ളോബല്‍ പ്രൈവറ്റ് ലിമിറ്റഡാക്കി, റിയല്‍ എസ്റ്റേറ്റ്, ഷോപ്പിങ്ങ് മാള്‍ ബിസിനസിലേക്ക് കടന്നു. സ്വന്തം മൗത്ത് റിഫ്രഷ്നറും ഉല്‍പ്പാദിപ്പിച്ചു. റോട്ടോമാക് എക്സ്പോര്‍ട്ട് ലിമിറ്റഡും തുടങ്ങി. അരി, ചോളം, സ്വര്‍ണ്ണം, മണ്ണെണ്ണ തുടങ്ങിയവ കയറ്റി അയക്കുകയായിരുന്നു പരിപാടി. പ്രത്യേക തരം പേനകള്‍ നിര്‍മ്മിക്കുന്ന ക്രൗണ്‍ അല്‍ബ, മോഹന്‍ സ്റ്റീല്‍സ് ലിമിറ്റഡ്, റേവ് എന്റര്‍ടൈന്‍മെന്റ് ആര്‍എഫ് എല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവ ഇയാളുടെ സ്ഥാപനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: