കൊച്ചി: കൃഷിയിടങ്ങളില്‍ വന്യജീവികള്‍ അതിക്രമിച്ചു കയറുന്നത് തടയാനും ഇതുമൂലമുള്ള നാശത്തിന് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വന്യ ജീവികളുടെ ആക്രമണത്തെത്തുടര്‍ന്ന് കൃഷിനാശമുണ്ടായിട്ടും സര്‍ക്കാരിന്റെ സഹായം ലഭിച്ചില്ലെന്നാരോപിച്ച് പാലക്കാട് അകലൂര്‍ അമരാവതിയില്‍ സിന്ധു ലോഹിതദാസ് ഉള്‍പ്പെടെ ഏഴ് കര്‍ഷകര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി. അന്തരിച്ച ചലച്ചിത്ര സംവിധായകന് ലോഹിതദാസിന്റെ ഭാര്യയാണ് സിന്ധു.
2010 ലാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ 2003 മുതല്‍ 2009 വരെയുള്ള കാലയളവിലെ കൃഷിനാശത്തിന് നഷ്ട പരിഹാരം വേണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നതെന്നും ഇതു കാലഹരണപ്പെട്ടതാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
ഇതിനുശേഷവും വന്യജീവികള്‍ ആക്രമണം നടത്തിയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് നിവേദനം മൂന്ന് മാസത്തിനകം നിയമാനുസൃതം പരിഗണിച്ച് ഉത്തരവ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: