സെഞ്ചൂറിയന്‍: ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും നേടാനുറച്ച് ടീം ഇന്ത്യ. ആറ് ഏകദിനങ്ങളുടെ പരമ്പര 5-1ന് സ്വന്തമാക്കിയ ഇന്ത്യ മൂന്ന് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കളി ആരംഭിക്കുക.
കഴിഞ്ഞ ദിവസം ജോഹന്നസ്ബര്‍ഗില്‍ നടന്ന ആദ്യ ട്വന്റി 20യില്‍ 28 റണ്‍സിന്റെ വിജയമാണ് കോഹ്ലിപ്പട നേടിയത്. ഈ ജയം നല്കിയ ആത്മവിശ്വാസമാണ് ഇന്ത്യക്ക് കരുത്തേകുന്നത്.
ബാറ്റിങ്ങില്‍ ധവാന്റെയും കോഹ്ലിയുടെയും മിന്നുന്ന ഫോമാണ് ഇന്ത്യയുടെ കരുത്ത്. ആദ്യ മത്സരത്തില്‍ 39 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്ത ധവാന് ഏകദിനത്തിലെ ഫോം തുടരുകയാണ്. കോഹ്ലിയും മികച്ച ഫോമിലാണ്. ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം ടീമില്‍ മടങ്ങിയെത്തിയ സുരേഷ് റെയ്ന കഴിഞ്ഞ കൡയില്‍ 7 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത് മടങ്ങിയെങ്കിലും എപ്പോള്‍ വേണമെങ്കിലും ഫോമിലേക്കുയരാന്‍ കെല്‍പ്പുള്ള താരമാണ്. ഇവര്‍ക്കൊപ്പം ഓപ്പണര്‍ രോഹിത് ശര്‍മ്മയും മധ്യനിരതാരങ്ങളായ മനീഷ് പാണ്ഡെയും അജിന്‍ക്യ രഹാനെയും ധോണിയും ചേരുന്നതോടെ ഇന്ത്യയെന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏറെ പണിപ്പെടേണ്ടിവരും.
അതുപോലെ ബൗളര്‍മാരും മികച്ച ഫോമിലാണ്. ദക്ഷിണാ്രഫിക്കയിലേത് വേഗമേറിയ പിച്ചുകളായിട്ടുപോലും കൈക്കുഴ സ്പിന്‍ കൊണ്ട് അവരെ വരച്ച വരയില്‍ നിര്‍ത്തിയ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്നായിരുന്നു ഏകദിന പരമ്പര ഇന്ത്യക്ക് സമ്മാനിച്ചത്. ആദ്യ ട്വന്റി20യില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമായിരുന്നു ഇന്ത്യന്‍ വിജയത്തിന് ആധാരം. കരിയറിലെ മികച്ച പ്രകടനം നടത്തിയ ഭുവി ആദ്യ കൡയില്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് പിഴുതത്.
അതേസമയം ദക്ഷിണാഫ്രിക്ക തൊട്ടതെല്ലാം പിഴച്ചതിന്റെ വിഷമത്തിലാണ്. ഡിവില്ലിയേഴ്സിന്റെ അഭാവം ബാറ്റിങ്ങില്‍ കാര്യമായി നിഴലിക്കുന്നുണ്ട്. ആദ്യ കൡയില്‍ റീസ ഹെന്‍ഡ്രിക്കസും ബഹാര്‍ഡിനും മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ഡുമ്നി, മില്ലര്‍ തുടങ്ങിയവര്‍ അമ്പേ പരാജയമായതും തിരിച്ചടിയായി. ഏകദിന പരമ്പരയിലെന്നപോലെ ട്വന്റി 20യിലും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. ബൗളര്‍മാരും മികച്ച ഫോമിലല്ല. എന്തായാലും ഇന്നും പരാജയപ്പെട്ടാല്‍ ഏകദിനത്തിന് പിന്നാലെ ട്വന്റി 20 പരമ്പരയും നഷ്ടപ്പെടുമെന്നതിനാല്‍ ജീവന്മരണപോരാട്ടത്തിനാണ് ദക്ഷിണാഫ്രിക്ക തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: