ആലപ്പുഴ: കുട്ടനാട് വികസന സമിതിയില്‍ അംഗങ്ങളായ സ്വാശ്രയ സംഘങ്ങളുടെ പേരില്‍ കാര്‍ഷിക വായ്പ അനുവദിച്ചതില്‍ വന്‍ തിരിമറികള്‍ നടന്നെന്ന് പോലീസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തില്‍ കുട്ടനാട് വികസന സമിതിക്കെതിരെയും അന്വേഷണം തുടങ്ങി. മരിച്ചയാളുടെ പേരില്‍ പോലും വായ്പ എടുത്തതായി രേഖാ മൂലം പരാതി ലഭിച്ചു.
കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ അറിയാതെ ഇത്രയും വ്യാപകമായി തട്ടിപ്പുകള്‍ നടക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.
ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് തട്ടിപ്പ് നടന്നു. കാവാലം എഴുപതില്ച്ചിറയില് സിറിയക്കാണ് പരാതി നല്‍കിയത്. ഇയാളുടെ മകന് ഷെറിന് സിറിയക്ക് 2012 ആഗസ്റ്റില്‍ പുന്നമട ഫിനിഷിങ് പോയിന്റില്‍ ഹൗസ്ബോട്ട് കത്തിയാണ് മരിച്ചത്.
ഈ കേസിന്റെ ആവശ്യത്തിനായി നല്കിയ രേഖകളുടെ പകര്‍പ്പ് ഉപയോഗിച്ച് വായ്പ എടുത്തതായാണ് പരാതി. ഫാദര്‍ പീലിയാനിക്കലാണ് വായ്പയ്ക്കായി ബാങ്കില്‍ ശുപാര്‍ശ നല്‍കിയത്. എന്‍സിപി നേതാവും വെളിയനാട് ബ്ളോക്ക് പഞ്ചായത്തംഗവുമായ റോജോ ജോസഫിനെതിരെയാണ് പരാതി. കുട്ടനാട് വികസന സമിതിയുടെ കാവാലം വില്ലേജ് കമ്മറ്റി സെക്രട്ടറിയാണ്.
കുട്ടനാട് വികസന സമിതിയുടെ കീഴില്‍ അഞ്ഞൂറിലേറെ കര്‍ഷക സ്വാശ്രയ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. വികസന സമിതിയുടെ ശുപാര്‍ശയില്‍ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്ന കര്‍ഷക ഗ്രൂപ്പുകളില്‍ അംഗങ്ങളായവരില്‍ നിന്ന് 25,000 രൂപ വീതം ഫാ. പീലിയാനിക്കല്‍ വാങ്ങിക്കാറുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.
ഇത് വായ്പാ കലാവധി തീരുമ്പോള്‍ പലിശയടക്കം തിരികെ നല്‍കാറുണ്ട്. എതാണ്ട് അഞ്ചു കോടിയിലേറെ രൂപയാണ് ഇത്തരത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ ആറു മാസത്തെ കാലാവധിയില്‍ വികസന സമിതിക്ക് ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന പണം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: