കണ്ണൂര്‍: മുമ്പു നടന്ന കെഎസ്യു-എസ്എഫ് ഐ സംഘര്‍ഷം, തുടര്‍ന്നുണ്ടായ വൈരാഗ്യത്തെത്തുടര്ന്നുണ്ടായ കൊല. ഷുഹൈബിനെ വെട്ടിക്കൊന്ന കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സംശയിക്കാന്‍ ഏറെ.
എം.വി. ആകാശ്, രജിന് രാജ് എന്നിവര്‍ക്കെതിരെ മട്ടന്നൂര്‍ കോടതിയില്‍ നല്കിയ റിമാന്‍ഡ്് റിപ്പോര്‍ട്ടില്‍ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നും പറയുന്നു. എടയന്നൂര്‍ സ്കൂളിലെ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷമാണ് കാരണം. അക്രമം തടയാന്‍ ശ്രമിച്ചവരെയും കൊലയാളികള്‍ ഭീഷണിപ്പെടുത്തി. കൊല നടപ്പാക്കാന്‍ കൂടുതല്‍ പേരുടെ സഹായം ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോഴാണ് ഈ റിപ്പോര്‍ട്ട് എന്നതും ശ്രദ്ധേയം.
12 പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് സൂചന. ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്കിയവരെയും പ്രതികള്‍ക്ക് സഹായം നല്കിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ഡിവൈഎഫ്ഐ-എസ്എഫ്ഐ, സിഐടിയു എന്നീ സംഘടനകളുടെ പ്രവര്‍ത്തകരായ അഞ്ചു പേര്‍കൂടി കസ്റ്റഡിയിലായി. സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും ഉന്നത നേതാക്കളുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുളളവര്‍.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗത്തിന്റെ മരുമകനും എസ്എഫ്ഐ ജില്ലാ നേതാവിന്റെ സഹോദരനും മറ്റൊരു എസ്എഫ്ഐ നേതാവും രണ്ട് സിഐടിയു പ്രവര്‍ത്തകരുമാണ് പോലീസ് കസ്റ്റഡിയിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: