ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ, സര്‍വ്വകലാശാല വാഗ്ദാനം ചെയ്ത എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിക്കുന്നു.
2016 ജനുവരി 17നാണ് വെമുല ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിന്റെ പേരില്‍ രാജ്യമെമ്പാടും ചിലര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വെമുലയുടെ മരണ കാരണം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവുവിലും പിന്നീട് അന്നത്തെ മാനവ ശേഷി വകുപ്പ് മന്ത്രി സ്മതി ഇറാനിയിലും പ്രധാനമന്ത്രിയിലും വരെ ആരോപിച്ചായിരുന്നു പ്രക്ഷോഭം.
വെമുലയുടെ അമ്മ രാധിക, ഈ നഷ്ടപരിഹാരം സ്വീകരിക്കില്ലെന്നും തന്നെ നിശ്ശബ്ദയാക്കുന്നതിന്റെ കൂലിയാണിതെന്നും പ്രസ്താവിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കിയപ്പോള്‍ വൈസ് ചാന്‍സലര്‍ അപ്പറാവുവല്ല, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പണം നല്‍കുന്നതെന്ന് വിശദീകരിച്ചാണ് പണം കൈപ്പറ്റാന്‍ തീരുമാനമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: