മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാ തട്ടിപ്പുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് സൂചന. 2008 മുതല്‍ വ്യാജ ബാങ്ക് ഗാരന്റികള്‍ ( ലറ്റര്‍ ഓഫ് അണ്ടര്ടേക്കിങ്ങ്സ്) നല്‍കാറുണ്ടെന്ന് നീരവ് മോദിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ഡപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി വെളിപ്പെടുത്തി.
കത്തില്‍ പറഞ്ഞിരിക്കുന്നയാള്ക്ക് വായ്പ നല്കിയാല് അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തങ്ങള്‍ ഏറ്റെടുക്കുന്നുന്നതായി കാണിച്ച് ഒരു ബാങ്ക് മറ്റൊരു ബാങ്കിന് നല്‍കുന്നതാണ് ലറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ്ങ്) നീരവിന്റെ 11400 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 2008 മുതല്‍ വ്യാജ ബാങ്ക് ഗാരന്റികള്‍ നല്കാറുെണ്ടന്ന് െഷട്ടി വെളിപ്പെടുത്തിയതായി സിബിഐ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: