ന്യൂദല്‍ഹി: വായ്പാ തട്ടിപ്പ് നടത്തിയ, റോട്ടോമാക് ഉടമ വിക്രം കോത്താരി ഇന്ത്യ വിടുന്നത് തടയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കി. ഇതിന്റെ ഭാഗമായി വ്യോമ, കര, ജല മാര്‍ഗം ഇന്ത്യയില്‍ നിന്ന് ഒളിച്ചുകടക്കാതിരിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കി.
ഏഴ് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് 3,695 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയെന്ന കേസ് കാണ്‍പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. കോത്താരിയുടെ കുടുംബാംഗങ്ങളും നാടുവിടാതിരിക്കാനുള്ള നടപടികള്‍ സിബിഐ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് സിബിഐ കോത്താരിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. സിബിഐ അസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ഇതിനു മുമ്പ് കാണ്‍പൂരിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയും സിബിഐ ചോദ്യം ചെയ്തിരുന്നു.
കോത്താരി, ഭാര്യ സാധന, മകന് രാഹുല്‍, റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാര്‍ എന്നിവരെയാണ് സിബിഐ ചോദ്യം ചെയ്തത്. അതിനിടെ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട ബാങ്ക് ഓഫ് ബറോഡ കോത്താരി നാടുവിടാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: