അഹമ്മദാബാദ്; ഇസ്രഹ് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ മുന്ഗുജറാത്ത്ഡിജിപി പി.പി. പാണ്ഡെയെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി. 2004ല്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍എത്തിയ ഇസ്രത്ത് ജഹാനെയും മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാറിനെയും മറ്റു രണ്ടു പേരെയും ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നും ഇവരെ വെറുതേ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നുമാണ് ഒരു വിഭാഗം ആരോപണം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് സിബിഐ എടുത്ത കേസിലാണ് കോടതി പാണ്ഡെയെ കുറ്റവിമുക്തനാക്കിയത്.
പാണ്ഡെ കൊലപാതകം നടത്തിയതായോ ഇവരെ തട്ടിക്കൊണ്ടുപോയതായോ ദൃക്സാക്ഷികള്‍ ആരും മൊഴി നല്‍കിയിട്ടില്ല. കോടതി വ്യക്തമാക്കി. മാത്രമല്ല സാക്ഷി മൊഴികളില്‍ പലതിലും വൈരുദ്ധമുണ്ടെന്നും കോടതി കണ്ടെത്തി. പാണ്ഡെക്കെതിരെ നിയമ നടപടി തുടങ്ങാന്‍ സംസ്ഥാനത്തിന്റെ അനുമതി സിബിഐ തേടിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇസ്രത്തും പ്രാണേഷ് കുമാറും ശീഷന്‍ ജോഹറും അംസാദ് റാണയുംആണ് അന്ന് കൊല്ലപ്പെട്ടത്.
കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും മുന്‍പ് പ്രതിചേര്‍ത്തിരുന്നുവെങ്കിലും കോടതി അദ്ദേഹത്തെ കുറ്റവിമുകതനാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: