പാലക്കാട്: ഇതരസംസ്ഥാന കുട്ടികളെ അനധികൃതമായി താമസിപ്പിച്ച വിവരം റിപ്പോര്‍ട്ട് ചെയ്ത അങ്കണവാടി വര്‍ക്കറുടെ കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചതായുള്ള പരാതി അടിസ്ഥാനരഹിതമെന്ന് വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്ത് അംഗവും അങ്കണവാടി വര്‍ക്കറും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആരോപണത്തിനു പിന്നിലെന്ന് പ്രസിഡന്റ് കുളന്തൈ തെരേസ പറഞ്ഞു. എന്നാല്‍ കുട്ടിക്കടത്തിന് സഹായം ചെയ്തതിനാണോ മെമ്പര്‍ക്ക് വൈരാഗ്യമുണ്ടായതെന്ന ചോദ്യത്തോട് ഇവര്‍ പ്രതികരിച്ചില്ല.
വടകരപ്പതി പഞ്ചായത്തിലെ 14-ാംവാര്‍ഡ് മേനോമ്പാറയലെ ഉഷാകുമാരിയും അമ്മ ലക്ഷ്മിയുമാണ് കുടിവെള്ളം നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി കൊഴിഞ്ഞാമ്പാറ പോലീസിന് പരാതി നല്‍കിയത്. നാട്ടുകാര്‍ക്ക് മുഴുവന്‍ കുടിവെള്ളം സൗജന്യമായി നല്കുമ്പോള് അതേവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
2017 മെയ് മാസത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്ന 14 കുട്ടികളെ പഞ്ചായത്തംഗം ഇടപെട്ട് നല്ലുവീട്ടില്‍ ചള്ളയിലെ ഒരുവീട്ടില്‍ അനധികൃതമായി താമസിപ്പിച്ചിരുന്നു. ഈകുട്ടികളെ ഉഷാകുമാരിയുടെ സഹോദരിയും ദേവരായന് കോട്ട അങ്കണവാടിയിലെ വര്‍ക്കറുമായ സാവിത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് രക്ഷപ്പെടുത്തിയിരുന്നു. അന്നുമുതല്‍ക്ക് പഞ്ചായത്ത് ഈ കുടുംബത്തോട് അവഗണന കാട്ടുന്നതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: