ന്യൂദല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി വായ്പ്പ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രത്യേക സമിതി അന്വേഷിക്കണമെന്ന സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നത് നീട്ടി. കേസുമായി ബന്ധപ്പെട്ടും നീരവ് മോദിയെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടും സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ മുന്‍ ജഡ്ജിമാരുടെ പ്രത്യേക സമിതി അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സിബിഐ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ കേന്ദ്രം എതിര്‍ത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി പൊതു താത്പ്പര്യ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെച്ചത്. രണ്ടുമാസത്തിനുള്ളില്‍ നീരവിനെ തിരിച്ചു കൊണ്ടുവരണമെന്ന് വിനീത് ധന്ദ എന്നയാളാണ് പൊതു താത്പ്പര്യ ഹര്‍ജി നല്‍കിയത്. രാജ്യം സുപ്രീംകോടതിയുടെ നടപടിക്കായി കാത്തിരിക്കുകയാണ്. വിവാദ വ്യവസായി വിജയ് മല്ല്യയുടെ തട്ടിപ്പുകേസിലും ഒന്നും ചെയ്യാനായില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
പിഎന്‍ബി തട്ടിപ്പില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ രണ്ട് പരാതികളാണ് സമര്‍പ്പിച്ചത്. പിഎന്‍ബി ഉന്നത ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്നും ഇതുസംബംന്ധിച്ചും അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: