ന്യൂദല്‍ഹി: മുസ്ലിം മതമൗലികവാദ സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഝാര്‍ഖണ്ഡില്‍ നിരോധിച്ചു. ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും ശുപാര്‍ശ പരിഗണിച്ച് നിയമവകുപ്പിന്റെ അനുമതിയോടെയാണ് തീരുമാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി നിയമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേഷ് കുമാര്‍ സിങ് പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിഎഫ്ഐയുടെ പ്രവര്‍ത്തകര്‍ സിറിയയില്‍ ഐഎസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പകൂര്‍ ജില്ലയിലാണ് സംഘടനയുടെ പ്രവര്‍ത്തനമുള്ളത്. ഇവിടെ സ്ഥാപനദിനാഘോഷം സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു.
പ്രദേശത്ത് ഫ്ളാഗ് മാര്‍ച്ച് നടത്തിയ പോലീസ്, പരിപാടിയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്തു. നിരോധിത ഭീകരസംഘടന സിമിയുടെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യവ്യാപകമായി നിരോധിക്കാനുള്ള നടപടികളിലാണ് കേന്ദ്ര സര്‍ക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: