ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് പലിശ 8.55ശതമാനമാക്കി കുറച്ചു. മുന്‍വര്‍ഷം 8.65ശതമാനമാണ് പലിശ നല്‍കിയിരുന്നത്. ബുധനാഴ്ച ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
ഇതോടെ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശയായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്. നടപ്പ് വര്‍ഷം 586 കോടി രൂപയാണ് മിച്ചമായുള്ളത്. ഇത് പ്രകാരമാണ് പലിശ നിരക്ക് 8.55ശതമാനമാക്കാന്‍ തീരുമാനിച്ചതെന്ന് ലേബര്‍ മന്ത്രാലയം വ്യക്തമാക്കി.
8.65ശതമാനം പലിശ നല്കിയ മുന്‍വര്‍ഷം മികച്ചമായുണ്ടായത് 695 കോടി രൂപയാണെന്നും മന്ത്രാലയും പറയുന്നു. അതേസമയം, ഓഹരി നിക്ഷേപം വിറ്റതിലൂടെ ആയിരം കോടി രൂപയാണ് ലാഭമായി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: