മുഹമ്മ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടച്ചിട്ടും മുഹമ്മ പെരുന്തുരുത്ത് പാടശേഖരത്തില്‍ ഉപ്പുജലം കയറി കൃഷി നശിച്ചു. 22 ഏക്കറോളം വരുന്ന പുഞ്ച കൃഷിയാണ് കരിഞ്ഞുണങ്ങിയത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പുവെള്ളം കയറുന്നത് തടയാനാണ് ബണ്ടിന്റെ ഷട്ടര്‍ അടക്കാറുള്ളത്. 0.02 ശതമാനം ലവണാംശം കണ്ടതിനെ തുടര്‍ന്ന് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടക്കാന്‍ തുടങ്ങിയത്. ഉപ്പുവെള്ളത്തിന്റെ വരവിനെ തുടര്‍ന്ന് ബണ്ടിന് തെക്ക്ഭാഗത്ത് പലപാടശേഖരങ്ങളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ബണ്ട് അടച്ചതിനുശേഷം തണ്ണീര്‍മുക്കം ബോട്ടുജെട്ടിയില്‍ 7.5, തണ്ണീര്‍മുക്കം മണല്‍ച്ചിറ ഭാഗത്ത് 6.1, മുഹമ്മ ബോട്ടുജെട്ടിയില്‍ 5.3, സ്രായിത്തോട് മുഖാരത്ത് 5.1, മുടക്കനാംകുഴിത്തോട്ടില് 1.9 ശതമാനമാണ് ലവണാംശത്തിന്റെ അളവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: