ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പെയ്യുന്ന ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നീലം കൊടുങ്കാറ്റിന്റെ ഭാഗമായാണ് ശക്തമായ മഴ. ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം തുടങ്ങിയ ജില്ലകളിലാണു വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത്.
2.43 ലക്ഷം ഹെക്ടര്‍ കൃഷി വെള്ളത്തിനടിയിലായി. 480 വീടുകള്‍ പൂര്‍ണമായും 766 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മിക്ക നദികളും കരകവിഞ്ഞൊഴുകുന്നു. 4000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 19 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പന്ത്രണ്ടോളം ട്രെയിനുകള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: