മുംബൈ: ചീഫ് വിജിലന്‍സ് കമ്മീഷറുടെ നിര്‍ദ്ദേശ പ്രകാരം പഞ്ചാബ് നാഷണല്‍ ബാങ്ക് 18,000 ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റി. നീരവ് മോദിയുടെ 11,400 കോടിയുടെ തട്ടിപ്പ് പുറത്തു വന്നതോടെ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്ഥലത്തിരിക്കുന്ന ഉദ്യോഗസ്ഥരെയും അഞ്ചു വര്‍ഷത്തിലേറെയായി ഒരിടത്തിരിക്കുന്ന ജീവനക്കാരെയും സ്ഥലം മാറ്റാന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. രാജ്യത്തൊട്ടാകെയുള്ള 7000 ബ്രാഞ്ചുകളിലായി 70,000 ജീവനക്കാരാണ് പിഎന്ബിയിലുള്ളത്.
വൈകാതെ മറ്റു ബാങ്കുകളിലും ഇതേതരത്തിലുള്ള നടപടികളുണ്ടാകും. നീരവിന് പിഎന്‍ബി ഡപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടിയും ചില ജീവനക്കാരും ചേര്‍ന്നാണ് തട്ടിപ്പിന് വഴിയൊരുക്കി നല്‍കിയത്. ഇവരെല്ലാം ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.ബ്രാഡി ബ്രാഞ്ചില്‍ ഏഴു വര്‍ഷം ഇരുന്ന ഷെട്ടി നീരവിന് നൂറിലേറെ വ്യാജബാങ്ക് ഗ്യാരന്റ സര്‍ട്ടിഫിക്കറ്റുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. ഇവ ഉപയോഗിച്ചാണ് ഇയാള്‍ ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകളില്‍ നിന്ന് കോടികളുടെ വായ്പ്പ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: