ഗുരുഗ്രാം: ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ കുടുംബത്തില്‍ നിന്നും സ്വകാര്യാശുപത്രി 17 ലക്ഷം രൂപ ഈടാക്കിയതിനെതിരെ പരാതി. രാജസ്ഥാന് ആള്‍വാര്‍ സ്വദേശിയായ സാവിത്രി ദേവിക്കും കുടുംബത്തിനുമാണ് ദുര്‍വിധി. ഗുരുഗ്രാമിലെ കൊളംബിയ ഏഷ്യ എന്ന സ്വകാര്യാശുപത്രിക്കെതിരെയാണ് സാവിത്രി ദേവിയുടെ മകന് രാജേന്ദ്ര സിങ് പരാതി നല്‍കിയത്.
ജനുവരി എട്ടിനാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിത്തസഞ്ചിയില്‍ കല്ലുകളാണെന്നും ഉടന്‍ ശസ്ത്രക്രിയയ്ക്ക് നടത്തണമെന്നും അറിയിച്ചു. പിറ്റേന്ന് ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് വെന്റിലേറ്ററിലായിരിക്കെ മൂന്ന് ശസ്ത്രക്രിയകള്‍ കൂടി നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയയ്ക്കു ശേഷം ഉണ്ടായ ഹൃദയാഘാതമാണ് സാവിത്രദേവിയുടെ മരണത്തിനിടയാക്കിയതെന്നും ജനുവരി ഒന്‍പതിലെ ശസ്ത്രക്രിയയ്ക്കു ശേഷം സാവിത്രിദേവിയുടെ വേദന മൂര്‍ച്ഛിച്ചുവെന്നും പറയുന്നു. ജനുവരി 26ന് ഇവര്‍ മരിച്ചു.
എന്നാല്‍ ആശുപത്രി അധികൃതര്‍ രാജേന്ദ്രസിങിന്റെ പരാതി തള്ളി. മറ്റേതോ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് അവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: