ന്യൂദല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ (ഐഒആര്‍) ചൈനയുടെ കടന്നുകയറ്റം പ്രതിരോധിക്കാന്‍ ഇന്ത്യ എട്ട് യുദ്ധക്കപ്പലുകവ കൂടി വിന്യസിച്ചു. സമുദ്രാതിര്‍ത്തിയില്‍ സുരക്ഷയും സമാധാനവും പ്രതിരോധവും തീര്‍ക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതിനെ തുടര്‍ന്നാണിത്.
സമുദ്രാതിര്‍ത്തിയില്‍ സുരക്ഷയ്ക്കായി നേവി സദാ സമയം സന്നദ്ധമാണെങ്കിലും ചൈനയുടെ കടന്നാക്രമണം രൂക്ഷമാണ്. അതിനാല്‍ കൂടുതല്‍ പ്രതിരോധം ഏതു സമയവും കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്.
കിഴക്കും പടിഞ്ഞാറും തീരങ്ങളില്‍ വിന്യസിച്ചിരിക്കുന്ന കപ്പലുകളെ കൂടാതെയാണ് ഈ യുദ്ധക്കപ്പലുകളുടെ വിന്യസനം. കൂടാതെ ഇന്ത്യന്‍ നേവിയുടെ കൃത്രിമോപഗ്രഹമായ രുക്മിണി (ജിസാറ്റ് 7) റഡാറും, ദീര്‍ഘ ദൂര നിരീക്ഷണ വാഹനമായ പി-81ഉം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മാലദ്വീപ് വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയതോടെ അതിര്‍ത്തിയില്‍ 11 യുദ്ധക്കപ്പലുകള്‍ ചൈന വിന്യസിച്ചിരുന്നു. എന്നാല്‍ മാലദ്വീപ് പ്രശ്നത്തെ നേരിടാനെന്ന പേരില്‍ ഇന്ത്യയ്ക്കെതിരെ ചൈന നടത്തുന്ന നീക്കമായിരുന്നെന്നും വിലയിരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: