ന്യൂദല്‍ഹി: റോട്ടോമാക്ക് ഗ്ലോബല്‍ ഉടമ വിക്രം കോത്താരിയുടെ തട്ടിപ്പിനെക്കുറിച്ച് രണ്ട് വര്‍ഷം മുന്‍പ് സൂചന ലഭിച്ചിട്ടും ബാങ്ക് ഓഫ് ബറോഡ നടപടിയെടുക്കാന്‍ തയ്യാറായില്ല.
റോട്ടോമാക്ക് ഗ്ലോബലിന്റെ 435 കോടി രൂപയുടെ വായ്പ 2015 ഒക്ടോബറില്‍ കിട്ടാക്കടമായി കണക്കാക്കിയ ബാങ്കിന് 2017 ഡിസസംബറില് തട്ടിപ്പ് സംബന്ധിച്ച് പൂര്‍ണ്ണ വിവരം ലഭിച്ചിട്ടും നിയമനടപടിയിലേക്ക് നീങ്ങിയിരുന്നില്ല. നീരവ് മോദി തട്ടിപ്പ് പുറത്ത് വന്നതോടെയാണ് കോത്താരിയും രാജ്യം വിട്ടേക്കുമോ എന്ന ആശങ്കയാല്‍ ബാങ്ക് ഓഫ് ബറോഡ അന്വേഷണ ഏജന്‍സിയെ സമീപിച്ചത്.
ബാങ്കിന് 2015ല്‍ തന്നെയോ 2017ല്‍ തട്ടിപ്പ് കണ്ടെത്തിയപ്പോഴോ അന്വേഷണ ഏജന്‍സിയെ സമീപിക്കാമായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബാങ്കുകള്‍ നിര്‍ബന്ധമായും ഇത്തരം സംഭവങ്ങള്‍ സിബിഐ, എന്ഫോഴ്സ്മെന്റ്് ഡയറക്ടറേറ്റ്, എന്നീ ഏജന്‍സികളെ അറിയിക്കേണ്ടതാണ്. എന്നാല്‍ ബാങ്ക് ഓഫ് ബറോഡ ഇതിന് തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: