മുംബൈ: വായ്പ്പാ തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ വജ്രാഭരണ ഷോറൂമുകളുടെ പ്രസിഡന്റ് വിപുല്‍ അംബാനിക്ക് തട്ടിപ്പിനെപ്പറ്റി വ്യക്തമായ വിവരം ഉണ്ടായിരുന്നുവെന്ന് സിബിഐ. വിപുലിന്റെ റിമാന്ഡപേക്ഷ പരിഗണിക്കവേ കോടതിയിലാണ് സിബിഐ ഇക്കാര്യം പറഞ്ഞത്.
വിപുല്‍, നക്ഷത്രയുടെ ഫിനാന്‍സ് ഓഫീസര്‍ കപില്‍ ഖണ്ഡേല്‍വാള്‍, പിഎന്‍ബി മുംബൈ ബ്രാഡി ബ്രാഞ്ച് മേധാവി രാജേഷ് ജിന്‍ഡാള്‍, നീരവിന്റെ സഹായ കവിതാ മന്കികാര്, ഫയര്‍സ്റ്റാര്‍ സീനിയര്‍ എക്സിക്യൂട്ടീവ് അര്ജുന് പാട്ടീല്‍ എന്നിവരെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റു ചെയ്തിരുന്നു. ഇവരെ കോടതി പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പിഎന്‍ബി ബ്രാഡി ബ്രാഞ്ചിലെ സകല ഇടപാടുകളെപ്പറ്റിയും ഇവര്‍ക്ക് ബോധ്യമുണ്ടായിരുന്നു- സിബിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: