തുറവൂര്‍: പള്ളിത്തോട് പമ്പാപാത വീതി കൂട്ടി പുനര്നിര്മ്മിക്കണമെന്ന ആവശ്യം ശക്തമായി. തീരപ്രദേശത്തെ കിഴക്കന്‍ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്ന് റോഡിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടി വൈകുന്നതാണ് പാതയുടെ വികസനത്തിന് തടസമാകുന്നതെന്നാണ് വിവരം. റോഡിന് വീതിയില്ലാത്തതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
പാതയുടെ വീതി കുറവ് നിരന്തരം അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചത് ഒരു മാസം മുന്‍പാണ്. തുറവൂര്‍ കവല മുതല്‍ മാക്കേക്കടവ് വരെ റോഡിന് 5.5 മീറ്റര്‍ വീതിയുണ്ടൊണ് പൊതുമരാമത്തിന്റെ കണക്കുകള്‍. പലഭാഗങ്ങളിലും റോഡ് കൈയേറിയതോടെ വീതി നാല് മീറ്ററായി ചുരുങ്ങിയൊണ് നാട്ടുകാരുടെ പരാതി. പമ്പാപാതയുടെ ഭാഗമായി മാക്കേക്കടവ് വരെയാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്.
മാക്കേക്കടവ് നേരെക്കടവ് പാലം പണി പൂര്‍ത്തിയാകുന്നതോടെ കോട്ടയം ഉള്‍പ്പെടെയുള്ള കിഴക്കന്‍ ജില്ലകളിലേക്ക് യാത്ര സുഗമമാകും. സ്ഥലം ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കിയാലേ നിലവിലെ പ്രതിസന്ധികള്‍ പരിഹാരം കാണാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: