തകഴി: തകഴി ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് നിലനില്‍ത്താന്‍ സിപിഎമ്മിന്റെ വാഗ്ദാനപ്പെരുമഴ. പതിനാലാം വാര്‍ഡിലാണ് ഗ്രാമപഞ്ചായത്തംഗത്തിന്റെ മരണത്തെത്തുടര്‍ന്ന് ഈമാസം 28ന് തെരഞ്ഞെടുപ്പ് നടക്കുക.
രണ്ടരവര്‍ഷം പഞ്ചായത്ത് ഭരണം നടത്തിയിട്ടും കുടിവെള്ള ക്ഷാമം പരിഹരിക്കാനോ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനോ കാര്‍ഷിക മേഖലയായ പ്രദേശത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് ഒരു നടവഴി പോലും നിര്‍മ്മിച്ച് നല്‍കാനോ സാധിക്കാത്ത ഭരണകക്ഷിയാണ് ഇപ്പോള്‍ വീണ്ടും വോട്ടു ചോദിച്ച് എത്തിയിരിക്കുന്നതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ അഞ്ചംഗങ്ങളുള്ള സിപിഎം രണ്ടു സ്വതന്ത്രരുടെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിക്കുന്നത്. 5 കോണ്‍ഗ്രസ്, 2 ബിജെപി എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞെടുപ്പില്‍ വാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഭരണം പോകാന്‍ സാദ്ധ്യത എറെയാണ്.
ഇതു മുന്നില്‍കണ്ടാണ് വന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി സനീ നാരായണന് ഇരുമുന്നണികള്‍ക്കും ഭീഷണി സൃഷ്ടിച്ച് ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: