കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ സിപിഎം അക്രമം തുടര്‍ക്കഥയാവുന്നു. ബുധനാഴ്ച രാത്രി യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ ഒരു സംഘം സിപിഎമ്മുകാര്‍ ബോംബേറ് നടത്തി. മണ്ഡലം സെക്രട്ടറി സബീഷിന്റെ ശ്രീപാര്‍വ്വതി എന്ന വീടിന് നേരെയാണ് ബോംബേറ് നടന്നത്. ബോംബേറില്‍ വീടിന് വാതിലുകളും ജനല്‍ ഗ്ലാസുകളും നിലത്തിട്ട ടൈല്‍സുകളും തകര്‍ക്കപ്പെട്ടു. ഉഗ്രശേഷിയുളള ബോംബാണ് എറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പേ സബീഷിന്റെ വീട്ടില്‍ റീത്ത് വെയ്ക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വളപട്ടണം പോലീസ് സ്ഥലത്തെത്തി കേസെടുത്തു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിദഗ്ദ പരിശോധന നടത്തി. മേഖലയില്‍ അടിക്കടി സംഘര്‍ഷം സൃഷ്ടിച്ച് മേഖലയില്‍ അശാന്തി വിതയ്ക്കുന്ന സിപിഎം നീക്കത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: