തലശ്ശേരി: എടക്കാട് പോലീസിന് ക്യാമറകള്‍ ഘടിപ്പിച്ച വാഹനമെത്തി. മുന്നിലും പിന്നിലും നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തോട് കൂടിയ വാഹനത്തില്‍ ഇന്നലെ രാവിലെ മുതല്‍ പോലീസ് സംഘം എടക്കാട് പരിധിയില്‍ പട്രോളിംഗ് ആരംഭിച്ചു.
സംഘര്‍ഷ മേഖലകളിലെത്തുന്ന പോലീസിന് നേരെ കുറ്റവാളികളുടെ സംഘടിത അക്രമം പതിവായതോടെയാണ് സാമൂഹ്യ ദ്രോഹികളെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ പോലീസ് വാഹനത്തില്‍ ക്യാമറകള്‍ ഘടിപ്പിച്ചു തുടങ്ങിയത്. ഇരിട്ടി സബ് ഡിവിഷനില്‍ തുടക്കമിട്ട പരിക്ഷണം പിന്നീട് ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും പിന്തുടരുകയായിരുന്നു.
ഏതാനും ദിവസം മുന്‍പ് ഉത്സവസ്ഥലത്ത് ഡ്യൂട്ടിക്കെത്തിയ എടക്കാട് എസ്ഐ മഹേഷ് കണ്ണമ്പേത്തും പാര്‍ട്ടിയും ആക്രമിക്കപ്പെട്ടിരുന്നു. ഓട്ടോറിക്ഷയിലെത്തി പരസ്യമായി മദ്യപിച്ച ചിലരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് എസ്ഐ കൈയ്യേറ്റത്തിനിരയായത്. കുഴപ്പക്കാരില്‍ ഒരാളെ മാത്രമെ തത്സമയം പോലീസിന് കീഴടക്കാനായുള്ളൂ. ഇത്തരം ഘട്ടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഫലപ്രമാവുമെന്നതിനാലാണ് എടക്കാട്ടെ പോലീസ് വാഹനത്തിലും ക്യാമറകള്‍ ഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: