ചെട്ടികുളങ്ങര: ശിവരാത്രി മുതല്‍ രാപകല്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ അമ്മയ്ക്ക് സമര്പ്പിച്ച്്്്്്്്് ഓണാട്ട് കര.വിദൂര ദേശങ്ങളില്‍ നിന്നു പോലും ഇവിടേയ്ക്കെത്തിയ ഭക്തര്‍ പുലര്‍ച്ചെ അമ്മയുടെ എഴുന്നള്ളത്ത് കണ്ട അനുഗ്രഹപുണ്യവുമായാണ് ഭക്തജന സഹസ്രങ്ങള്‍ മടങ്ങിയത്.
പുലര്‍ച്ചെ മുതല്‍ കുത്തിയോട്ടപ്പാട്ടുകളുടെ ഈരടികള്‍ കരയെ ഭക്തിസാന്ദ്രമാക്കി.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഊണ് കഴിച്ച ശേഷം വിശ്രമിക്കാന്‍ സമയം എടുക്കാതെ കരകളിലെ കെട്ടുകാഴ്ചകള്‍ ദേവീസന്നിധിയിലെത്തിക്കാനുള്ള ഒരുക്കങ്ങളിലേക്ക് നീങ്ങി.
അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേയ്ക്കെത്തിയതോടെ തിരുമുറ്റവും കാഴ്ചക്കണ്ടവും വീഥികളുമെല്ലാം ദേവീമന്ത്രങ്ങളാല്‍ മുഖരിതമായി. കരക്കൂട്ടായ്മയുടെ പ്രതീകമായി ഓരോ കെട്ടുകാഴ്ചയും ഓണാട്ടുകരയുടെ ഐക്യത്തിന്റെ പ്രതീകമായിരുന്നു.
ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, നടയ്കാവ് എന്നീ കരക്കാര് കുതിരകളെയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍ ആഞ്ഞിലിപ്ര, മേനാമ്പള്ളി എന്നീ കരക്കാര് തേരും മറ്റം വടക്ക് ഭീമനെയും മറ്റം തെക്ക് ഹനുമാന്-പാഞ്ചാലിയുമാണ് കെട്ടുകാഴ്ചകള്‍. കരകളുടെ ക്രമമനുസരിച്ചാണ് കെട്ടുകാഴ്ചകള്‍ കാഴ്ചകണ്ടത്തില്‍ ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: