ന്യൂദല്‍ഹി: അഖില സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളില്‍ മറുപടി നല്കാന് അച്ഛന് അശോകനും എന്‍ഐഎക്കും സുപ്രീം കോടതി അനുമതി നല്കി. ഒരാഴ്ചക്കുള്ളില്‍ മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അതേ സമയം, ഇസ്ലാം ഉപേക്ഷിച്ച് തിരികെ ഹിന്ദു മതത്തിലെത്താന്‍ രാഹുല്‍ ഈശ്വര്‍ നിര്‍ബന്ധിച്ചുവെന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ കോടതി നീക്കി. ആരോപണം അടിസ്ഥാന രഹിതമാണെന്ന രാഹുലിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് നടപടി.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫിന് ജഹാനുമായുള്ള അഖിലയുടെ വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന നിലപാടിലായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. അഖില പ്രലോഭനങ്ങള്‍ക്ക് വശപ്പെട്ടതാണോയെന്ന് കോടതി പരിഗണിക്കേണ്ട വിഷയമല്ല. സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമമുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരാണ്. വിദേശ യാത്ര തടയാന്‍ സര്‍ക്കാരിന് കഴിയും.
വിദേശത്തേക്ക് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതിയെങ്കില്‍ ഹൈക്കോടതിക്ക് ഇടപെടാം. പങ്കാളികളുടെ സമ്മതം പരിശോധിക്കാന്‍ ഇത് ബലാത്സംഗ കേസല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനുമെതിരായ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് എന്‍ഐഎയും അശോകനും ആവശ്യപ്പെട്ടു. കേസില്‍ മാര്‍ച്ച് എട്ടിന് വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: