ആലപ്പുഴ: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ സിപിഎമ്മുകാര്‍ മൃഗീയമായി വെട്ടിക്കൊന്ന സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് നേതൃത്വം പറയുമ്പോള്‍ ഇതിന് മുന്‍പ് പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനുകളുടെ ഗതിയെന്തായെന്ന് ചോദ്യത്തിനുത്തരമില്ല.
ഏറെ വിവാദമായ ടി.പി. ചന്ദ്രശേഖരന് കൊലക്കേസ്, പി. കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍ എന്നീ സംഭവങ്ങളിലും സിപിഎം ഇത്തരത്തില്‍ അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മീഷന് അംഗങ്ങളാരെന്ന് ഇതുവരെ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടി നേതാക്കള്‍ക്ക് പോലും ഇക്കാര്യത്തില്‍ തികഞ്ഞ അജ്ഞതയാണുള്ളത്.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് തടിതപ്പുകയാണ് സിപിഎം നേതൃത്വം. ടിപിയെ വധിച്ചതിന് പിന്നില്‍ വ്യക്തി വിരോധമാണെന്നായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലെന്നാണ് സിപിഎം പുറത്തുപറഞ്ഞത്. എന്നാല്‍ അന്വേഷിച്ചതാരാണെന്ന് ഇതുവരെ പാര്‍ട്ടിക്കാര്‍ക്ക് പോലും അറിയില്ല. അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന കമ്മറ്റിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചെന്നും കമ്മറ്റി അംഗീകരിച്ചെന്നുമായിരുന്നു പ്രചാരണം.
പാര്‍ട്ടി ലോക്കല്‍കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന്റെ വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണമെന്നും സംസ്ഥാന, ജില്ലാ, ഏരിയാ നേതൃത്വങ്ങള്‍ക്കോ പങ്കില്ലെന്നും രാമചന്ദ്രനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായും പ്രസ്താവിച്ചതോടെ എല്ലാം അവസാനിച്ചു. വ്യക്തിവിരോധമല്ല, രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കോടതി പോലും കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്റെ ഇരട്ടത്താപ്പ്.
പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിന് പോലും സിപിഎം ആദ്യം തയ്യാറായില്ല. ക്രൈംബ്രാഞ്ച് കുറ്റക്കാരണെന്ന് കണ്ടെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്ന് പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കമ്മീഷനെ നിയോഗിച്ചെന്നും ജില്ലാ നേതൃത്വം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും പ്രചാരണമുണ്ടായി. ഇതിലും അന്വേഷിച്ചതാരെന്നും റിപ്പോര്‍ട്ട് എന്താണെന്നും പുറംലോകത്തിന് അറിയില്ല.
നേതാക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തട്ടിപ്പ് പരിപാടി മാത്രമാണ് അന്വേഷണ കമ്മീഷനുകളെന്നാണ് വിമര്‍ശനം ഉയരുന്നത്. ടിപി വധക്കേസിലും ഷുഹൈബ് വധത്തിലും കണ്ണൂര്‍ലോബിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. കൃഷ്ണപിള്ള സ്മാരകം കത്തിച്ചത് പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണെന്നായിരുന്നു കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: