കൊച്ചി: തൃശൂരില്‍ നടന്ന മാദ്ധ്യമ സെമിനാറില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിഭാഷകരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചത് റിപ്പോര്‍ട്ട് ചെയ്തെന്ന കേസില്‍ ജന്മഭൂമി, മലയാള മനോരമ, കൈരളി ചാനല്‍, രാഷ്ട്രദീപിക എന്നീ മാധ്യമങ്ങള്‍ക്കെതിരായ നടപടി ഹൈക്കോടതി റദ്ദാക്കി.
അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരുമായുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്ന് സെബാസ്റ്റ്യന്‍ പോളിന്റ പ്രസംഗം അപകീര്‍ത്തികരമെന്നാരോപിച്ച് ജെഎം ദീപക് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ പരാതിയിലെ തുടര്‍ നടപടികളാണ് സിംഗിള്‍ബെഞ്ച് റദ്ദാക്കിയത്. കേസ് റദ്ദാക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് വിധി.
ഹര്ജിക്കാരന് ആരോപിക്കുന്നതുപോലെ പ്രസംഗത്തിലെ പരാമര്‍ശം ഏതെങ്കിലും വ്യക്തികള്ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയില്ല. പ്രസ്താവന ഹര്‍ജിക്കാരനെ ബാധിക്കുന്നതാണെന്നും വിലയിരുത്താന്‍ കഴിയില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: