തിരുവനന്തപുരം: യോഗ, ആയുര്‍വേദം, സിദ്ധവൈദ്യം തുടങ്ങിയ പരമ്പരാഗത ചികില്‍സാ സമ്പ്രദായങ്ങളെ പ്രോല്‍സാഹിപ്പിക്കാനാണ് ശ്രീകരുണാകര ഗുരു ഉപദേശിച്ചതെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാരീതി ഇത്തരം ഋഷിമാരോടും ഗുരുക്കന്മാരോടും കടപ്പെട്ടിരിക്കുന്നു.
ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്ന സങ്കീര്‍ണ്ണമായ സമൂഹത്തില്‍ സൗഹൃദവും സാഹോദര്യവും ശക്തിപ്പെടുത്താന്‍ പരിശ്രമിക്കുന്ന ആത്മീയ കേന്ദ്രമാണ് ശാന്തിഗിരി ആശ്രമം, കേന്ദ്രമന്ത്രി പറഞ്ഞു.
തെലുങ്കാന ഊര്‍ജ്ജ മന്ത്രി ജി ജഗദീഷ് റെഡ്ഡി മുഖ്യാതി ഥിയായിരുന്നു. ശാന്തിഗിരി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ്മ നിര്‍വഹിച്ചു.
സി.ദിവാകരന് എം.എല്‍. എ അദ്ധ്യക്ഷനായിരുന്നു. സീറോ മലങ്കര കത്തോലിക്ക സഭ മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി എന്നിവരെ ആദരിച്ചു. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്, ദേശീയനേതാവ് അരവിന്ദ് മേനോന്, സംസ്ഥാന വക്താവ് ജെ.ആര്. പത്മകുമാര്‍, ദേശീയ വഖഫ് ബോര്‍ഡ് അംഗം ടി.ഒ. നൗഷാദ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി, സിസ്റ്റര്‍ മിനി, എം. ബാലമുരളി,എബിജോര്‍ജ്ജ്, കെ.സുജാത, കെ.വേണുഗോപാലന്‍ നായര്‍, എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: