കൊല്ലം: ഇരുപത്തേഴ് വര്‍ഷത്തിന് ശേഷം വിരുന്നെത്തുന്ന സാംസ്കാരികോത്സവത്തെ വരവേല്‍ക്കാന്‍ പ്രൊഫ: കെ. ശശികുമാരിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.
ഒരുമാസം നീളുന്ന കലാപരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കുന്ന സ്മൃതി സന്ധ്യയോടെ സമാപനമാകും. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ സര്‍ഗസംവാദങ്ങളും പുസ്തകച്ചര്‍ച്ചകളും കവിസമ്മേളനങ്ങളും പരിസ്ഥിതി ചിന്തയുമായി നടന്ന പുസ്തകോത്സവമായിരുന്നു ആദ്യപരിപാടി.
കൊല്ലം ജില്ലയുടെ വിവിധമേഖലകളില്‍ പര്യടനം നടത്തിയ വിളംബരയാത്ര, കാര്‍ട്ടൂണിസ്റ്റ് സോമനാഥന്റെ സ്മരണാഞ്ജലിയായി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ സായാഹ്നം, കവി ഡി. വിനയചന്ദ്രന്റെ ഓര്‍മ്മയാക്കായി അഷ്ടമുടിക്കായല്തീരത്ത് ഇന്നലെ നടന്ന വിനയചന്ദ്രിക എന്ന കവിസംഗമം തുടങ്ങിയവ സമ്മേളനത്തിലേക്ക് അനുവാചക ശ്രദ്ധയാകര്‍ഷിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന സ്മൃതിസന്ധ്യയില്‍ കെ.സി. കേശവപിള്ള, അഴകത്ത് പത്മനാഭക്കുറുപ്പ്, വൈക്കം ചന്ദ്രശേഖരന് നായര്‍, കാക്കനാടന് എന്നിവരെ അനുസ്മരിക്കും. പ്രൊഫ:ജി. സത്യന് അദ്ധ്യക്ഷത വഹിക്കും. വി.ബി.സി. നായര്‍, പ്രഭാകരന് പുത്തൂര്‍, കൃഷ്ണകുമാര്‍ ശൂരനാട്, പ്രൊഫ: വത്സലചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
തപസ്യ ജില്ലാ പ്രസിഡന്റ് ഡോ: വി.എസ്. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ആര്. അജയകുമാര്‍, രഞ്ജിലാല്‍, കല്ലട ഷണ്മുഖന്, വിശ്വകുമാര്‍ കൃഷ്ണജീവനം, പരമേശ്വരന്‍പിള്ള, എ.ജി. പ്രേംചന്ദ്, എന്‍.ജി. അമര്‍നാഥ്, സുരാജ് പാലോട്, സുജയ് ഡി. വ്യാസന്, വി. രവികുമാര്‍, അഡ്വ: കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് സമ്മേളനത്തിന് ചുക്കാന്‍പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: