വര്‍ക്കല: എല്ലാവര്ക്കും വാസയോഗ്യമായ പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ ബജറ്റുകളില്‍ ഫണ്ട് വകയിരുത്തുമെങ്കിലും പതിനഞ്ച് വര്‍ഷത്തിലേറെയായി തകര്‍ന്ന് വീഴാറായ വീട്ടില്‍ കഴിയുകയാണ് ചെമ്മരുതി പഞ്ചായത്തിലെ ചാവടിമുക്ക് ഈസ്റ്റ് 19-ാം വാര്‍ഡില്‍ കൂലിപ്പണിക്കാരനായ ഷിബുവും കുടുംബവും. ആകെയുള്ള മൂന്നരസെന്റില്‍ വൃദ്ധയായ അമ്മയും ഭാര്യയും വിദ്യാര്‍ഥികളായ മൂന്നുമക്കളുമായി മണ്‍കട്ട ഭിത്തികെട്ടി മഞ്ഞില്‍ നിന്നും മഴയില്‍ നിന്നും രക്ഷനേടാന്‍ ടാര്‍പോളിന്‍ കൊണ്ട് മേല്‍ക്കൂര മൂടി കഴിയുകയാണ് ഈ നിര്‍ധനകുടുംബം. നിരവധിതവണ വീടിനായി ഗ്രാമസഭകളില്‍ അപേക്ഷ നല്‍കിയിട്ടും ഇവര്‍ക്ക് വീട് ലഭിച്ചിട്ടില്ല. ഗ്രാമസഭയില്‍ വീട് നല്കാന്ഡ തീരുമാനിച്ചാലും പഞ്ചായത്തില്‍ നിന്നു പുറത്തിറക്കുന്ന അന്തിമലിസ്റ്റില്‍ ഇവരുടെ പേര് ഉണ്ടാകാറില്ല. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ ഈ കുടുംബത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്.
സുരക്ഷിതമായ വീടിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. എംഎല്‍എ സ്ഥലത്തെത്തി വീടിന്റെ അവസ്ഥകണ്ട് ഇവര്‍ക്ക് വീട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുചോദിച്ചെത്തുന്ന സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ വീട് അനുവദിക്കുമെന്ന് പറയാറുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡില്‍ നിന്ന് ഇരുപത് അടിയിലേറെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീട്ടില്‍ മഴക്കാലത്ത് റോഡില്‍ കൂടി കുത്തിയൊലിച്ച് താഴേക്കുവരുന്ന വെള്ളം വീടിനുള്ളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതുമൂലം ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന തരത്തിലാണ്. സുരക്ഷിതത്വമില്ലാത്ത ഒരു മുറിയും വരാന്തയും ഉള്ള വീട്ടില്‍ കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ പോലും കഴിയുന്നില്ല പാവപ്പെട്ട ഈ കുടുംബത്തിനോട് ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് വീട് അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബിജെപി ചെമ്മരുതി പഞ്ചായത്ത് ഭാരവാഹികള്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: