തിരുവനന്തപുരം: വനവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പാവപ്പെട്ടവര്‍ ഒപ്പമില്ലെന്ന് സിപിഎം കുറ്റസമ്മതം നടത്തിയിരിക്കുന്നെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. ഇത് കേരളത്തിനാകെ അപമാനകരമാണ്. ആദിവാസികളുടയും അധസ്ഥിതരുടേയും ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍വന്ന ഇടത് സര്‍ക്കാരിന്റെ കാലത്ത് ഒരു വനവാസി കൊല്ലപ്പെടുന്നത് ഏറെ ചോദ്യങ്ങളുയര്‍ത്തുകയാണ്.
സ്വന്തം ഇടങ്ങള്‍പോലും കൈയേറ്റത്തിലൂടെ നഷ്ടപ്പെട്ട്, ജീവിക്കാനുള്ള അവകാശംപോലും ചോദ്യം ചെയ്യപ്പെടുന്ന വനവാസികളുടെ പ്രതിനിധിയാണ് മധു. പാവപ്പെട്ടവര്‍ ഒപ്പമില്ലെന്ന് കുറ്റസമ്മതം നടത്തുന്ന സിപിഎം ദരിദ്രരേയും ആദിവാസികളേയും എങ്ങനെയാണ് മാറ്റിനിര്‍ത്തുന്നത് എന്നതിന്റെ ഉദാഹരണമാണ് അട്ടപ്പാടിയിലേതുപോലുള്ള സംഭവങ്ങളെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: