അമ്പലപ്പുഴ: ആധുനിക രീതിയിലുള്ള ആംബുലന്‍സുകള്‍ ഏര്‍പ്പാടാക്കി കമ്മീഷന് പറ്റുന്ന സംഘം മെഡിക്കല്‍ കോളജാശുപത്രിയില്‍ വിലസുന്നു. വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്ന രോഗികളെയാണ് ഇത്തരക്കാര്‍ വലയില്‍ വീഴ്ത്തുന്നത്.
ഇവര്‍ക്ക് ഐസിയു ആംബുലന്‍സ് തരപ്പെടുത്തിയാണ് ആശുപത്രിയിലെ തന്നെ ചില ജീവനക്കാര്‍ കമ്മീഷന് പറ്റുന്നത്. ആംബുലന്സുകാരില് നിന്നു പുറമെ രോഗിയെ എത്തിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നിന്നും വന്‍ തുക കമ്മീഷനായി ലഭിക്കും.
സെക്യൂരിറ്റി ജീവനക്കാര്‍ എയ്ഡ് പോസ്റ്റിലെ ഒരു പോലീസുകാരന്, ഹൗസ് സര്ജന്മാര് അടക്കമുള്ളവരാണ് ഇതില്‍ കണ്ണികളായി പ്രവര്‍ത്തിക്കുന്നത്. സാധാരണ ആംബുലന്‍സുകള്‍ എറണാകുളത്തേക്ക് പോകുന്നതിനായി 2,700 രൂപ വാങ്ങുമ്പോള്‍ വെളിയില്‍ നിന്ന് ഇവര്‍ ഏര്‍പ്പാടാക്കുന്ന ആധുനിക സജ്ജീകരണങ്ങളുള്ള അംബുലന്‍സുകള്‍ ഒന്‍പതിനായിരം രൂപയാണ് വാങ്ങുന്നത്.
എന്നാല്‍ ഓക്സിജന്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങളൊന്നും ഓട്ടത്തിനിടയില്‍ രോഗികള്‍ക്ക് കിട്ടാറില്ലന്നും പരാതിയുണ്ട്. വാഹനാപകടങ്ങളില്‍ പെട്ടെത്തുന്ന രോഗികളുടെ ബന്ധുക്കളാണ് കൂടുതലായും ഇടനിലക്കാരുടെ ചൂഷണത്തിനിരയാകുന്നത്. രോഗികളെ പിഴിയുന്ന ഇവരുടെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് യുവജന സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: